ആശുപത്രികളിലെ സുരക്ഷ: പരിശോധന 12നകം നടത്തും

11:37 PM Jun 06, 2023 | Deepika.com
തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളജ് അടക്കം ജില്ലയിലെ പ്രധാനപ്പെട്ട ആറ് ആശുപത്രികളിൽ 12നകം സുരക്ഷാ പരിശോധന പൂർത്തിയാക്കും. ജില്ലാ ഭരണകൂടം, പോലീസ്, ഫയർ ആൻഡ് റെസ്ക്യു വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന ആരോഗ്യസ്ഥാപനങ്ങളിലെ സുരക്ഷാ ഓഡിറ്റുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഷീബാ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ടുമാർ, ഡിവൈഎസ്പിമാർ, ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഇടുക്കി മെഡിക്കൽ കോളജ്, തൊടുപുഴ ജില്ലാ ആശുപത്രി, നെടുങ്കണ്ടം, അടിമാലി, പീരുമേട്, കട്ടപ്പന താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളാണ് വിലയിരുത്തിയത്. ആശുപത്രികളിലെ സിസിടിവി സംവിധാനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം, ചുറ്റുമതിൽ, പ്രവേശന കവാടങ്ങൾ, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയുടെ നിലവിലെ സ്ഥിതി യോഗത്തിൽ ചർച്ച ചെയ്തു. സർക്കാർ നിശ്ചയിച്ചതു പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ ആശുപത്രി അധികൃതർക്ക് കളക്ടർ നിർദേശം നൽകി.
സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയാറാക്കുന്നതിനായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12നും അടിമാലി, നെടുങ്കണ്ടം, പീരുമേട്, കട്ടപ്പന താലൂക്ക് ആശുപത്രികളിൽ എട്ട്, ഒൻപത് തീയതികളിലും പോലീസ്, ഫയർ ആൻഡ് റെസ്ക്യു വിഭാഗം എന്നിവയുടെ സംയുക്ത പരിശോധന നടക്കും. തുടർന്ന് 15നു സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
സിസിടിവികളുടെ എണ്ണം വർധിപ്പിക്കുക, ബാക്ക് അപ്പ് കാലാവധി നീട്ടുക, പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, ചുറ്റുമതിൽ ഇല്ലാത്തയിടങ്ങളിൽ ഇത് നിർമിച്ച് ആശുപത്രികളിലേക്കുള്ള പ്രവേശന കവാടങ്ങൾ പരിമിതപ്പെടുത്തുക, പരമാവധി വിമുക്ത ഭടന്മാരെ സുരക്ഷാച്ചുമതലയ്ക്ക് ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ ആശുപത്രി അധികൃതർക്ക് നൽകി. ഡിഎംഒ ഡോ. എൽ.മനോജ് എൽ, ഡിപിഎം ഡോ. അനൂപ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, ഡിവൈഎസ്പിമാരായ ബിനു ശ്രീധർ, ജെ.കുര്യാക്കോസ്, എം.ആർ.മധു ബാബു തുടങ്ങിയവർ പങ്കെടുത്തു.