മട്ടന്നൂർ: ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകളിൽ ആദ്യദിനത്തിൽ കണ്ണൂർ ജില്ലയിൽ നിന്ന് കുടുങ്ങിയത് 2437പേർ. നിയമലംഘനം നടത്തിയവർക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് ഇന്ന് അയച്ചു തുടങ്ങും. 200 ൽ അധികം ആർസി ഉടമകൾക്ക് അയയ്ക്കാനുള്ള നോട്ടീസ് ഇന്നലെ തന്നെ തയാറാക്കി വച്ചിരുന്നു. ബാക്കിയുള്ളവർക്ക് ഇന്ന് അയച്ചു തുടങ്ങും.
ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ഇടാതെ പോകുന്നത്, സീറ്റ് ബെൽറ്റ് ധരിക്കാത്തത് തുടങ്ങിയവയാണ് കാമറയിൽ കുടുങ്ങിയത്. തിങ്കളാഴ്ച കാമറകൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ കാമറകൾ പരിശോധിക്കുന്ന മട്ടന്നൂരിലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസ് നേരത്തെ സജ്ജമായിരുന്നു.
മട്ടന്നൂർ വെള്ളിയാംപറമ്പിലെ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിൽ നിന്നാണ് ദൃശ്യങ്ങൾ പരിശോധിക്കുകയും ക്രോഡീകരിക്കുകയും പിഴചുമത്തി നോട്ടീസ് അയയ്ക്കുകയും ചെയ്യുന്നത് ചെയ്യുന്നത്.
സിസ്റ്റം അഡ്മിനിട്രേഷൻ, സൂപ്പർവൈസർ, ഓപ്പറേറ്റർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 50 എഐ കാമറകളാണ് ജില്ലയിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ കാമറകളാണ്. കാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ എത്തിയ ശേഷം ഓരോ ജില്ലകളിലേക്കുള്ളത് അതാത് ആർടിഒ ഓഫീസുകളിലേക്ക് നൽകുകയാണ് ചെയ്യുക.
ആദ്യദിനം കാമറയിൽ കുടുങ്ങിയവർ 2437
12:59 AM Jun 06, 2023 | Deepika.com