കാസര്‍ഗോഡ്: പൈവെളിഗെ കളായിലെ കുപ്രസിദ്ധ ക്രിമിനല്‍ പ്രഭാകര നോണ്ടയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിൽ. ക്വട്ടേഷന്‍ സംഘാംഗങ്ങളും കളത്തൂര്‍ സ്വദേശികളുമായ അബ്ദുള്‍ കരീം എന്ന സലീം(47), ഹമീദ് എന്ന അമ്മി(41), മുഹമ്മദ് ഷെരീഫ് (41)എന്നിവരാണ് അറസ്റ്റിലായത്.
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം വച്ചാണ് ഇവര്‍ പിടിയിലായത്. സഹോദരന് കളായി സ്വദേശി ജയരാമ നോണ്ട (45), കര്‍ണാടക പുത്തൂര്‍ സ്വദേശി സി.എ.ഇസ്മയില്‍ (26), മഞ്ചേശ്വരം അട്ടഗോളി സ്വദേശി ഖാലിദ് (35) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായ അബ്ദുൾ കരീമുമായി
പോലീസ് കളത്തൂരില്‍ എത്തി തെളിവെടുപ്പ് നടത്തി. കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കളത്തൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്. വടിവാൾ അടക്കം അഞ്ച് ആയുധങ്ങളാണ് കണ്ടെത്തിയത്. സ്വത്ത് തര്‍ക്കമാണ് പ്രഭാകര നോണ്ടയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നത്.
ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. 15 ലക്ഷം രൂപയ്ക്കാണ് അനുജനെ കൊല്ലാന്‍ ജ്യേഷ്ഠന് ക്വട്ടേഷന്‍ നല്‍കിയത്. അനുജന് ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ക്വട്ടേഷന്‍ സംഘാഗങ്ങളോടൊപ്പം ചേര്‍ന്ന് ജയരാമ നോണ്ട തുരുതുരെ വെട്ടുകയായിരുന്നു. കാസര്‍ഗോഡ് ഡിവൈഎസ്പി പി.കെ.സുധാകരന്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.മനോജ്, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ രജീഷ് തെരുവത്ത് പിടികയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മൂന്നുപേര്‍ കൂടി അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു
12:59 AM Jun 06, 2023 | Deepika.com