എംഎല്‍എയുടേത് വ്യാജ പ്രചാരണം; എംഎല്‍എയുടേത് വ്യാജ പ്രചാരണം

06:26 AM Jun 04, 2023 | Deepika.com
കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ തടസപ്പെടുത്തിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ വാദം വ്യാജപ്രചരണമാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു . 800 കോടി രൂപ അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ചിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. പച്ചനുണ അവകാശവാദമായി ഉന്നയിച്ചതിനു എല്‍ഡിഎഫ് തെളിവ് ആവശ്യപ്പെട്ടു. എന്നാല്‍, എംഎല്‍എ നേരിട്ട് വരാതെ വ്യാജ പ്രചാരണത്തിന് ചിലരെ അയയ്ക്കുകയാണ് ചെയ്‌തെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

കോടിമതയില്‍ സമാന്തര പാലം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കാതെ നിര്‍മാണമാരംഭിച്ചു. സ്ഥലം ഏറ്റെടുക്കാതെ നിര്‍മാണം ആരംഭിച്ചതിനെത്തുടര്‍ന്ന് മുടങ്ങിപ്പോയ പാലം പണി പൂർത്തിയാക്കാന്‍ ഒമ്പതു കോടി രൂപ അധിക ചെലവ് ഉണ്ടാകുമെന്നാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. ഈ ഒമ്പതു കോടി രൂപയുടെ അധിക ചെലവിന് എംഎല്‍എ മറുപടി പറയണം.

ആകാശപാത ഉള്‍പ്പെടെ പല പദ്ധതികളും തട്ടിക്കൂട്ടായതിനാലാണ് മുടങ്ങിപ്പോയത്. ലിഫ്റ്റ് സ്ഥാപിക്കാന്‍ സ്ഥലം എടുക്കാതെ ആകാശപ്പാതയെന്ന പേരില്‍ നഗരനടുവില്‍ സ്ഥാപിച്ചത് എന്താണെന്ന് എംഎല്‍എയ്ക്കുപോലും അറിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. പദ്ധതിയില്‍ അഴിമതിയുമുണ്ട്. ആകാശപ്പാതയ്ക്ക് മുടക്കിയ പണം എംഎല്‍എ സര്‍ക്കാരിലേക്കു തിരിച്ചടക്കണം. കച്ചേരിക്കടവില്‍ നഗരത്തിലെ ഓടകളുടെ സംഗമ സ്ഥാനത്ത് 8.5 കോടി രൂപ മുടക്കിയാണ് വാട്ടര്‍ ഹബ് നിര്‍മിച്ചത്. ഇത് എങ്ങനെ ഇനി പ്രവര്‍ത്തിക്കുമെന്നു വ്യക്തമാക്കണം.

കഞ്ഞിക്കുഴിയില്‍ ഫ്ളൈ ഓവറിന് പണം അനുവദിച്ചെന്നാണ് എംഎല്‍എ അവകാശപ്പെട്ടത്. കഞ്ഞിക്കുഴിയില്‍ പണം അനുവദിച്ചതിന് ഏതു രേഖയാണ് ഹാജരാക്കാന്‍ കഴിയുക. ഉണ്ടെങ്കില്‍ ടെണ്ടര്‍ രേഖകള്‍ പുറത്തുവിടണം. ചിങ്ങവനത്ത് ടെസിലിന്‍റെ സ്ഥലം സ്പോര്‍ട്‌സ് കോംപ്ലക്സിന് കൈമാറിയെന്നു പറയുന്ന രേഖയും പുറത്ത് വിടണം. സ്ഥലം ഉണ്ടായിരുന്നെങ്കില്‍ പുറംപോക്കില്‍ കല്ലിടീല്‍ നടത്തിയതെന്തിനാണ്. മണ്ഡലത്തിലെ വികസനം സംബന്ധിച്ച് പരസ്യ സംവാദത്തിന് എംഎല്‍എ തയാറുണ്ടോയെന്നും വ്യാജ ആരോപണം ഉന്നയിച്ചതിന് യുഡിഎഫ് പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ. അനില്‍കുമാര്‍, സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി മോഹന്‍ ചേന്നംകുളം, ജോസഫ് ചാമക്കാല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


കേരള റബര്‍ ലിമിറ്റഡ് വികസനവും, നദീ പുനര്‍സംയോജനവും അട്ടിമറിക്കാന്‍ ശ്രമമെന്ന്

കോട്ടയം: കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കേരള റബര്‍ ലിമിറ്റഡിന്‍റെ വികസനത്തെ അട്ടിമറിക്കാനാണ് മീനച്ചിലാറ്റില്‍നിന്നും എക്കലും ചെളിയും വാരിമാറ്റി അതിനായുള്ള സ്ഥലം വികസിപ്പിക്കുന്നതിനെ യുഡിഎഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും എതിര്‍ക്കുന്നതെന്ന് എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ ആരോപിച്ചു. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീപുനര്‍ സംയോജന പദ്ധതി തട്ടിപ്പാണെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നു യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് കഴിഞ്ഞദിവസം ആരോപണമുന്നയിച്ചതിനു മറുപടി നല്‍കുകയായിരുന്നു നേതാക്കൾ. മീനച്ചിലാറ്റിലെ എക്കലും ചെളിയും കേരള റബര്‍ ലിമിറ്റഡ് അവിടെനിന്നും നീക്കം ചെയ്യണമെന്ന നിയമാനുസൃതമുള്ള ഉത്തരവ് ഇറിഗേഷന്‍ വകുപ്പ് സെക്രട്ടറിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കെആര്‍എല്‍ അതിന്‍റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത മണല്‍വാരലിനെക്കുറിച്ചാണ് യുഡിഎഫ് നേതാക്കള്‍ മുന്‍കൂര്‍ അഴിമതി ആരോപിച്ചിരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. മീനച്ചിലാറ്റില്‍ അനധികൃത കൈയേറ്റങ്ങള്‍ നടത്തി റബര്‍ കൃഷി വരെ നടത്തിയവരുണ്ട്. അവിടുത്തെ തുരുത്തുകള്‍ നീക്കം ചെയ്യാന്‍ ഗ്രീന്‍ ട്രിബ്യൂണലിന്‍റെ അനുമതിയോടെ ജലവിഭവ വകുപ്പാണ് ടെണ്ടര്‍ ചെയ്തത്.

കൈയേറ്റക്കാര്‍ക്കുവേണ്ടി രംഗത്തിറങ്ങിയ കോട്ടയം എല്‍എല്‍എയുടെ പങ്ക് വെളിവായതിന്‍റെ ജാള്യം മറയ്ക്കുവാനും മുഖം രക്ഷിക്കാനുമുള്ള വ്യാജ ആരോപണങ്ങളാണ് യുഡിഎഫിന്‍റെ ചില നേതാക്കളെ ഉപയോഗിച്ച് എംഎല്‍എ നടത്തിയിരിക്കുന്നത്. നദീ തീരത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണും ചെളിയും എക്കലും നീക്കം ചെയ്യുന്നതിന് കെആര്‍എല്‍ ഓപ്പണ്‍ ടെണ്ടറാണ് വിളിച്ചിട്ടുള്ളത്. ഇതുവരെ മണ്ണ് നീക്കാന്‍ ആരംഭിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

മീനച്ചിലാര്‍ പുനര്‍സംയോജന പദ്ധതി അഴിമതിയെന്നാരോപിച്ച യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, സിബി ജോണ്‍, എസ്. രാജീവ് എന്നിവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പദ്ധതി കോ-ഓര്‍ഡിനേറ്റർ കെ.  അനില്‍കുമാര്‍ പറഞ്ഞു.