കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പേരില്‍ പോലീസിൽ നൽകിയ പരാതി വ്യാജമാണെന്ന് കേസില്‍ അറസ്റ്റിലായ മുരിക്കാട്ടുകുടി മറ്റത്തില്‍ സിന്ധു മനോജ് അറിയിച്ചു. ഷൈനി ഷാജിയെന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നല്കിയ പണം ഇവരുടെ ഭര്‍ത്താവ് ഷാജിക്ക് തിരികെ നല്‍കിയതാണെന്നും ഇവര്‍ തമ്മിലുള്ള കുടുംബപ്രശ്നത്തെത്തുടര്ന്നാണ് കേസ് നല്‍കിയതെന്നും സിന്ധു പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് 22ന് ഷൈനിയുടെ ഭര്‍ത്താവ് ഷാജി തുക കൈപ്പറ്റിയതാണ്. പണം ഷാജിക്ക് കൈമാറിയതിന് തെളിവുണ്ടെന്നും ആയത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതി വ്യാജമെന്ന്
10:54 PM Jun 02, 2023 | Deepika.com