ആലുവ: എസ്എൻഡിപി സ്കൂൾ അങ്കണത്തിലെ ശ്രീനാരായണ ഗുരുദേവൻ വിശ്രമിച്ചിരുന്ന വൈദിക മഠത്തിലുണ്ടായ മോഷണത്തിൽ തുന്പുണ്ടാക്കാനാകാതെ പോലീസ്. 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വൈദിക മഠത്തിലും അതേ കോമ്പൗണ്ടിലെ എസ്എൻഡിപി സ്കൂൾ ഓഫീസിലും മോഷണം നടത്തിയവരുടെ ദൃശ്യങ്ങളാണ് കാമറകൾ കേടായ കാരണം ലഭിക്കാതെ പോയത്. വിദ്യാലയത്തിലെ ഭൂരിഭാഗം കാമറകളും പ്രവർത്തിക്കാതെ വന്നതിനാൽ സമീപത്തെ വീടുകളിലേയും സ്ഥാപനങ്ങളിലെയും നിരീക്ഷണ കാമറകൾ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
ശനിയാഴ്ചയാണ് മോഷണം നടന്ന വിവരം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. വൈദിക മഠത്തിലും സ്കൂളിലുമാണ് മോഷ്ടാക്കൾ എത്തിയത്. സ്കൂൾ ഓഫീസിന്റെ താഴ് പൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല. വൈദീക മഠത്തോടു ചേർന്നുള്ള പഴയ പടിപ്പുര മാളികയിൽനിന്നു നിലവിളക്കാണ് മോഷണം പോയത്.
അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. സ്കൂളിനു പിൻവശം റെയിൽവേ സ്റ്റേഷനിലേക്ക് പോകാനുള്ള വഴി ഉള്ളതിനാൽ മോഷ്ടാക്കൾക്ക് രക്ഷപ്പെടാൻ സൗകര്യമാണ്. ഈ റോഡിൽ തമ്പടിച്ച അതിഥിത്തൊഴിലാളി കുടുംബങ്ങളെ പ്രദേശവാസികൾ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.
നിരീക്ഷണ കാമറ പ്രവർത്തിക്കാതിരുന്നത് പോലീസിനെ ചുറ്റിക്കുന്നു
01:02 AM May 29, 2023 | Deepika.com