ഒറ്റപ്പാലം: ഒൗദ്യോഗിക പദവിയിൽ നിന്നും ഇത്തരം ഒരു പടിയിറക്കം സ്വപ്നങ്ങളിൽ മാത്രം. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ നിന്നാണ് എന്നും എല്ലാവർക്കും മനസിൽ സൂക്ഷിക്കാൻ ഉതകുന്ന വേറിട്ടൊരു പടിയിറക്കത്തിന്റെ കഥ പറയാനുള്ളത്. സ്വർണമാല നഷ്ടപ്പെട്ട പരാതിയുമായി മാസങ്ങളായി സ്റ്റേഷൻ കയറി ഇറങ്ങുന്ന പഴന്പാലക്കോട് സ്വദേശിനി വള്ളിയമ്മക്ക് പണം മുടക്കി ഒരു സ്വർണമാല വാങ്ങി നൽകിയാണ് കഴിഞ്ഞ ദിവസം എസ്ഐ ഗോവിന്ദ പ്രസാദ് ഒൗദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.
നിധിപോലെ കാത്തുസൂക്ഷിച്ച മാല കൈമോശം വന്നതിന്റെ ദു:ഖമകറ്റാൻ പകരം മാല കിട്ടിയതോടെ വള്ളിയമ്മയും ഹാപ്പിയായി. ഏതാനും മാസം മുന്പ് ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ വെച്ച് സ്വർണമാല നഷ്ടപ്പെട്ട വയോധിക പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പക്ഷെ മാല കിട്ടിയില്ല. മാസങ്ങളായി ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയായിരുന്നു ഇവർ. ഇതിനിടയിലാണ് എസ്ഐ ഗോവിന്ദപ്രസാദ് ഒൗദ്യോഗിക പദവിയിൽ നിന്നും വിരമിക്കുന്ന ദിനമെത്തിയത്. സ്റ്റേഷന്റെ പടിയിറങ്ങുന്പോൾ എന്നും മനസിൽ സൂക്ഷിക്കാൻ കഴിയുന്ന എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ മാല അന്വേഷിച്ച് കണ്ണീരും കയ്യുമായി കയറിവരുന്ന വയോധികക്ക് പുതിയൊരു മാല വാങ്ങി നൽകാനുള്ള തീരുമാനത്തിന് പ്രചോദനമായത്. കേസ് അന്വേഷിച്ചിരുന്ന എസ്ഐ ഗോവിന്ദ പ്രസാദ് ഒൗദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ദിവസം തന്നെ മാല കൈമാറി. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും പണം മുടക്കാൻ തയ്യാറായി.
എസ്ഐ ഗോവിന്ദ പ്രസാദ് തന്റെ മുപ്പത്തിമൂന്ന് വർഷത്തെ ഒൗദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ദിവസം തന്നെ സ്റ്റേഷനിൽ വെച്ച് എസ്എച്ച്ഒ എം. സുജിത്തിന്റെ നേതൃത്വത്തിൽ മാല കൈമാറി.
ഒൗദ്യോഗിക പദവിയിൽ നിന്നും ഇത്തരം ഒരു പടിയിറക്കം സ്വപ്നങ്ങളിൽ മാത്രം
12:21 AM Apr 02, 2023 | Deepika.com