കൊച്ചി: അവഗണനയും കെടുകാര്യസ്ഥതയും മൂലം മോശാവസ്ഥയിലായ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് വര്‍ഷങ്ങള്‍ക്കു ശേഷം ശാപമോക്ഷം. സ്റ്റാന്‍ഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന സ്മാര്‍ട്ട്സിറ്റി ബോര്‍ഡ് മീറ്റിംഗില്‍ അംഗീകാരമായി. വൈറ്റില ഹബ് മാതൃകയില്‍ സ്റ്റാന്‍ഡ് നിര്‍മിക്കുന്നതാണ് പദ്ധതി. ഇതിനായി 12 കോടി രൂപ നീക്കിവയ്ക്കാനും യോഗം തീരുമാനിച്ചു.
കാരിക്കാമുറിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്ക് കൈമാറും. പകരം അതേ മൂല്യത്തിലുള്ള സ്ഥലം വൈറ്റില ഹബിനോടു ചേര്‍ന്ന് കെഎസ്ആര്‍ടിസിക്ക് നല്‍കും. ഹബ് സൊസൈറ്റിയാണ് കാരിക്കാമുറിയില്‍ പുതിയ കെട്ടിടം പണിയുന്നത്. വൈറ്റില ഹബ് പോലെ കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും പ്രവേശനം അനുവദിക്കുന്ന വിധമാകും ക്രമീകരണം. ശുചിമുറി സൗകര്യങ്ങളും കാത്തിരിപ്പ് കേന്ദ്രങ്ങളും ഇവിടെ ഉണ്ടാകും.
വെള്ളക്കെട്ട് ബാധിക്കാത്ത സ്ഥലം എന്ന നിലയിലാണ് കാരിക്കാമുറിയിലെ പാർക്കിംഗ് ഗ്രൗണ്ട് പുതിയ സ്റ്റാന്‍ഡിനായി കണ്ടെത്തിയത്. നിലവിലുള്ള സ്റ്റാന്‍ഡില്‍ ചെറിയ മഴയില്‍ പോലും വെള്ളക്കെട്ട് ഉണ്ടാകുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരേപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിരുന്നു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല.
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് വൈറ്റില മൊബിലിറ്റി ഹബിന്റെ മാതൃക
12:16 AM Apr 02, 2023 | Deepika.com