ഇരവികുളത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്

10:42 PM Apr 01, 2023 | Deepika.com
തൊടുപുഴ: രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വരയാടുകളുടെ പ്രജനനകാലമായതിനാലാണ് കഴിഞ്ഞ ജനുവരി 31നു ഉദ്യാനം അടച്ചത്. ഇന്നലെ രാവില ഉദ്യാനം തുറന്നതുമുതൽ വരയാടുകളേയും കുഞ്ഞുങ്ങളേയും അടുത്തുനിന്ന് കാണാനും സെൽഫിയെടുക്കാനും നിരവധിപ്പേരാണെത്തിയത്. ഇന്നലെ വിദേശികളടക്കം 1,607 പേരാണ് ഉദ്യാനം സന്ദർശിച്ചതെന്നാണു കണക്ക്.
പാർക്കിൽ പുതുതായൊരുക്കിയ സെൽഫി കോർണറിൽനിന്നു ഫോട്ടോയെടുക്കാനും വലിയ തിരക്കാണ്. ദേശീയോദ്യാനത്തിൽ ഈ സീസണിൽ പുതുതായി 107 വരയാട്ടിൻകുട്ടികൾ പിറന്നതായാണ് പ്രാഥമിക കണക്കെടുപ്പിൽ ലഭിച്ചിരിക്കുന്നത്. ഈ മാസം 20നു ശേഷം വരയാടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. കഴിഞ്ഞ വർഷത്തെ സെൻസസിൽ മൊത്തം 785 വരയാടുകളെയാണ് കണ്ടെത്തിയത്. ഇതിൽ 125 എണ്ണം കുഞ്ഞുങ്ങളാണ്. ഒരു സീസണിൽ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളിൽ 45 ശതമാനം മാത്രമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക. 30 വയസാണ് ഇവയുടെ ശരാശരി ആയുസ്.
കിഴക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തു വരൂ. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവമായി ഇരട്ടകളും ഉണ്ടാകും. മൂന്നാറിൽനിന്ന് എട്ടു കിലോമീറ്റർ മറയൂർ റോഡിൽ സഞ്ചരിച്ചാൽ ഉദ്യാനത്തിന്‍റെ പ്രവേശനകവാടമായ രാജമലയിലെത്താനാകും. ഇവിടെ ടിക്കറ്റെടുത്താൽ വനംവകുപ്പിന്‍റെ തന്നെ വാഹനത്തിൽ അഞ്ചു കിലോമീറ്റർ അകലെയുള്ള ഉദ്യാനത്തിൽ വിനോദസഞ്ചാരികളെ എത്തിക്കും. ഇവിടെനിന്ന് ഒരുകിലോമീറ്റർ ദൂരം നടന്ന് കാണാൻ സഞ്ചാരികൾക്ക് അവസരമുണ്ട്. ഓണ്‍ലൈനായും ടിക്കറ്റെടുക്കാൻ സൗകര്യമുണ്ട്. 200 രൂപയാണ് പ്രവേശനഫീസ്.