ഫോട്ടോഗ്രാഫി രംഗത്ത് 50 വർഷം പൂർത്തിയാക്കി കല്പന ബേബി

01:14 AM Apr 01, 2023 | Deepika.com
ചെറുപുഴ: ചെറുപുഴയിലെ ആദ്യ സ്റ്റുഡിയോ കല്പന സ്റ്റുഡിയോ ഉടമ കല്പന ബേബി ഫോട്ടോഗ്രാഫി രംഗത്ത് 50 വർഷം പൂർത്തിയാക്കി. 1973 മാർച്ച് മൂന്നിനാണ് തന്‍റെ 19-ാം വയസിൽ തയ്യിൽ ബേബി ചെറുപുഴയിൽ കല്പന സ്റ്റുഡിയോ എന്ന പേരിൽ ആദ്യ സ്റ്റുഡിയോ ആരംഭിക്കുന്നത്. അന്ന് മുതൽ തയ്യിൽ ബേബി കല്പന ബേബിയെന്നറിയപ്പെട്ടു. ഇന്നും കല്പന ബേബിയെന്നു പറഞ്ഞാലേ ആളുകൾക്ക് മനസിലാകൂ.
ചിറ്റാരിക്കാൽ ചട്ട മലയിലെ തയ്യിൽ ജോൺ -ഏലിക്കുട്ടി ദമ്പതികളുടെ മകനായ ബേബി തോമാപുരം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് പഠനത്തിന് ശേഷം ഫോട്ടോഗ്രാഫി പഠിക്കാൻ പോകുകയായിരുന്നു. തളിപ്പറമ്പ് ഡിലൈറ്റ് സ്റ്റുഡിയോ ഉടമ ജോൺ ഡിക്രൂസിന്‍റെ കീഴിലായിരുന്നു പഠനം. പിന്നീട് കാഞ്ഞങ്ങാട് ബാംഗ്ലൂർ സ്റ്റുഡിയോയിൽ സി.കെ. രാജന്‍റെ കീഴിൽ രണ്ടു വർഷം ഫോട്ടോഗ്രഫി പഠിച്ചു. അതിന് ശേഷമാണ് ചെറുപുഴയിൽ ആലിക്കുഞ്ഞി ഹാജിയുടെ കെട്ടിടത്തിൽ ഒരു മാസം 35 രൂപ വാടകയ്ക്ക് മുറിയെടുത്ത് കല്പന സ്റ്റുഡിയോ ആരംഭിക്കുന്നത്. ആദ്യം ഉപയോഗിച്ചത് യാഷിക്ക - ഡി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കാമറ. യാഷിക്ക - 635 ഉം വാങ്ങി. സ്റ്റുഡിയോയിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങിയത് പാലക്കാട് രത്ന ഫോട്ടോ എംപോറിയം, കണ്ണൂർ മിനർവ സ്റ്റുഡിയോ, തകിടിയേൽ ഫോട്ടോസ് പാലാ എന്നിവിടങ്ങളിൽ നിന്നാണ്. അക്കാലത്തെ സ്റ്റാർ ആയിരുന്ന ഫീൽഡ് കാമറ 1974ൽ എറണാകുളം ട്രേഡ് ലിങ്ക്സിൽനിന്നും വാങ്ങി. ഇത് 1985 വരെ ഉപയോഗിച്ചു. ഇവയൊക്കെ ഒരു നിധിപോലെ ബേബി ചേട്ടൻ ഇന്നും സൂക്ഷിക്കുന്നു. 1980 ൽ കളർ പ്രിന്‍റുകളുടെ തുടക്കമായി. 36 ഫോട്ടോ എടുക്കാൻ കഴിയുന്ന 35 എംഎം കളർ ഫിലിമും ഉപയോഗിക്കാൻ തുടങ്ങി. 35 വർഷം മുൻപ് കളർ കാമറ എടുത്തു. കാനോൺ കാമറയായിരുന്നു ആദ്യം വാങ്ങിയ കളർ കാമറ. എറണാകുളം കളർ ലാബിലാണ് പ്രിന്‍റ് എടുത്തിരുന്നത്. ഫിലിം പോസ്റ്റലിൽ അയച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. പ്രിന്‍ററും പോസ്റ്റലിൽ തിരിച്ചയക്കും. പിന്നീട് മംഗലാപുരത്ത് നിന്നും ഏജന്‍റുമാർ വന്ന് ഫിലിം കൊണ്ടുപോകുവാനും പ്രിന്‍റ് കൊണ്ടുവരുവാനും തുടങ്ങി. അതിന് ശേഷം കണ്ണൂരിലും പയ്യന്നൂരിലും കളർ ലാബുകൾ വന്നു. ആദ്യകാലങ്ങളിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞാൽ ഫോട്ടോഗ്രഫി പഠിക്കാൻ ധാരാളം പേർ വരുമായിരുന്നുവെന്ന് ബേബി ചേട്ടൻ പറയുന്നു. ഡാർക്ക് റൂമും റെഡ് ലൈറ്റുമെല്ലാം ബേബി ചേട്ടനേപ്പോലുള്ള പഴയകാല ഫോട്ടോഗ്രാഫർമാരുടെ ഓർമകളിൽ മായാതെ നിൽക്കുന്നു. പാസ്പോർട്ട് സൈസ് മൂന്നു കോപ്പിക്ക് അഞ്ചു രൂപയും കൂടുതൽ കോപ്പി വേണമെങ്കിൽ ഓരോന്നിനും 50 പൈസയുമായിരുന്നു ആദ്യകാലത്ത് ചാർജ്. കാലത്തിനനുസരിച്ച മാറ്റം ഉൾക്കൊണ്ട് 50 വർഷമായ തൊഴിലിൽ ഇന്നും ബേബിചേട്ടന് ആനന്ദം നിറയുന്നു.