കാഞ്ഞിരപ്പള്ളി: ഭക്തിയുടെ നിറവില്‍ കൂവപ്പള്ളി കുരിശുമലയില്‍ നാല്പതാംവെള്ളി ആചരിച്ചു. പീഡാനുഭവ സ്മരണയില്‍ കുരിശേന്തിയും കുരിശിന്റെവഴി പ്രാര്‍ഥനകള്‍ ചൊല്ലിയും കൂവപ്പള്ളി കുരിശുമലയിലേക്ക് ഇന്നലെ നിരവധി വിശ്വാസികളാണ് എത്തിയത്. 109 വര്‍ഷം പഴക്കമുള്ളതും ആദ്യകാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തവുമായ കുരിശുമലയായിരുന്നു ഇത്.
കുരിശുമല അടിവാരത്ത് കര്‍ത്താവിന്റെ പീഡാനുഭവത്തിന്റെ ഓര്മ നിലനിര്‍ത്തുന്നതിനായി സ്ഥാപിച്ച കര്‍ത്താവിന്റെ തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പുകര്‍മം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. തുടർന്നു നടന്ന സ്ലീവാപ്പാത മലമുകളില്‍ സമാപിച്ചപ്പോൾ പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം സന്ദേശം നൽകി. നേർച്ചക്കഞ്ഞി വിതരണവും നടത്തി.
കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആൻഡ്രൂസ് പേഴുംകാട്ടില്‍, ഫാ. ജോസഫ് വൈപ്പുമഠം, ഫാ. ജയിംസ് മുളഞ്ഞിനാനിക്കര, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ എള്ളൂക്കുന്നേല്‍, ജോസഫ് മൈക്കിള്‍ കരിപ്പാപ്പറമ്പില്‍, പാപ്പച്ചന് കരിമ്പനാല്‍, ഔസേപ്പച്ചന് മണ്ണംപ്ലാക്കല്‍ എന്നിവര്‍ നാല്പതാംവെള്ളി ആചരണത്തിന് നേതൃത്വം നല്കി.
ഭക്തിയുടെ നിറവില്‍ കൂവപ്പള്ളി കുരിശുമലയില്‍ നാല്പതാംവെള്ളി ആചരിച്ചു
11:16 PM Mar 31, 2023 | Deepika.com