വണ്ണപ്പുറം: വനംവകുപ്പ് വണ്ണപ്പുറം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്കു തടസം നിൽക്കുകയാണെന്നു കേരള യൂത്ത്ഫ്രണ്ട്-എം മണ്ഡലം കമ്മിറ്റി. 1972-ൽ രൂപീകൃതമായ പഞ്ചായത്തിന്റെ കുടിയേറ്റമേഖലയിൽകൂടി കടന്നുപോകുന്ന റോഡിന്റെ ഇരുവശവും പട്ടയഭൂമിയാണ്. എന്നാൽ, റോഡിനു മാത്രം പട്ടയമില്ല എന്ന വിചിത്ര വാദമാണ് വനംവകുപ്പ് ഉന്നയിക്കുന്നത്.
വനംവകുപ്പിന്റെ ഈ നിലപാടിനെത്തുടർന്ന് വെള്ളക്കയം-ബ്ലാത്തിക്കവല റോഡിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മൂന്നു പ്രധാന റോഡുകളായ ആലപ്പുഴ-മധുര സംസ്ഥാനപാത, കൊച്ചി-മധുര ദേശീയപാത, നെയ്യശേരി-തോക്കുന്പൻ സാഡ് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നതാണ് വെള്ളക്കയം-ബ്ലാത്തിക്കവല റോഡ്. വണ്ണപ്പുറം പഞ്ചായത്തിന്റ ആസ്തി രജിസ്റ്ററിൽ ഉണ്ടായിട്ടും നാരങ്ങാനം-വട്ടത്തൊട്ടി റോഡിനും അന്പലംപടി-പരമേശ്വരൻപടി റേഡിനും വണ്ണപ്പുറം പഞ്ചായത്ത് തുക വകയിരുത്തിയെങ്കിലും നിർമാണം നടത്താൻ കഴിയുന്നില്ല. പഞ്ചായത്തിന്റെ മുള്ളരിങ്ങാടു മേഖലയിലുള്ള മുഴുവൻ വാർഡുകളിലും ഇത്തരം പ്രശ്നം നിലനിൽക്കുന്നതായി യോഗം കറ്റപ്പെടുത്തി.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. മനോജ് മാമല, പഞ്ചായത്തംഗം പി.ജി. സുരേന്ദ്രൻ, പി.ജി. ജോയി, ഡെൻസിൽ വെട്ടിക്കുഴിചാലിൽ, മാത്യു അബ്രാഹം എന്നിവർ പ്രസംഗിച്ചു.
വികലാംഗനെ മര്‍ദിച്ചതായി പരാതി
കട്ടപ്പന: സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനായ വികലാംഗനെ മര്‍ദിച്ചതായി പരാതി. എഴുകുംവയല്‍ ചെറുകുന്നേല്‍ പി.ആര്. ഷാജിക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം. 150 രൂപയെച്ചൊല്ലി ചാമക്കാല സാബു എന്നയാള്‍ മര്‍ദിച്ചെന്നാരോപിച്ച് ഷാജി നെടുങ്കണ്ടം പോലീസില്‍ പരാതി നല്കി.
പിന്നാക്ക വിഭാഗക്കാരനായ തന്നെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതായും ഷാജി പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വനംവകുപ്പ് വികസനത്തിനു തുരങ്കംവയ്ക്കുന്നു: യൂത്ത്ഫ്രണ്ട്-എം
10:56 PM Mar 31, 2023 | Deepika.com