തദ്ദേശ സ്ഥാപനങ്ങള്‍ക്കു ബജറ്റില്‍ നീക്കിവച്ച തുക കൈമാറാതെ പദ്ധതി അട്ടിമറിച്ചുവെന്ന്

11:06 PM Mar 30, 2023 | Deepika.com
കോട്ടയം: തദ്ദേശ സ്ഥാപനങ്ങള്‍ക്കു ബജറ്റില്‍ നീക്കിവച്ച തുകയുടെ മൂന്നാം ഗഡു സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 24 മണിക്കൂര്‍ മാത്രമുള്ളപ്പോഴും പൂര്‍ണമായി കൈമാറ്റം ചെയ്യാതെയും ട്രഷറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും പദ്ധതിയെത്തന്നെ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് കെ.സി. ജോസഫ് കുറ്റപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധി മൂലം എല്ലാ ബില്ലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പണി പൂര്‍ത്തിയാക്കി ബില്ലുകള്‍ സമര്‍പ്പിച്ചിട്ടും പണം നല്‍കാന്‍ കഴിയാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം എത്തിനില്‍ക്കുന്നത്. തന്മൂലം പ്രവര്‍ത്തി ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ല.
നടപ്പുവര്‍ഷം ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 7,488 കോടി രൂപയാണ് ബജറ്റില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. മൂന്നു ഗഡുക്കളായിട്ടാണു പണം നല്‍കേണ്ടത്. ഇതില്‍ രണ്ടു ഗഡുക്കള്‍ നല്‍കിയിരുന്നു. മൂന്നാം ഗഡുവായ 1,876 കോടി രൂപ ജനുവരിയോടു കൂടിയാണു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറേണ്ടത്. ഇന്നും മൂന്നാംഗഡു പൂര്‍ണമായും റിലീസ് ചെയ്തിട്ടില്ല. തുക നല്‍കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെട്ടുവെന്നു മാത്രം പറഞ്ഞു തദ്ദേശമന്ത്രിയും കൈകഴുകുകയാണ്.
സ്പില്‍ ഓവറായി തുക വകമാറ്റാനാണ് സര്‍ക്കാരിന്‍റെ ഉദ്ദേശമെന്നു വ്യക്തമാണ്. ഫലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍നിന്നും തുക അടുത്തവര്‍ഷത്തെ ചെലവില്‍പ്പെടുത്തി മാറ്റും. തന്മൂലം ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിയാതെ വരുകയും അടുത്തവര്‍ഷം പദ്ധതി വിഹിതത്തില്‍ കുറവ് വരികയും ചെയ്യും. ഇത് സാമ്പത്തിക മാനേജ്മെന്‍റിന്‍റെ പരാജയത്തിലേക്കാണു വിരല്‍ചൂണ്ടുന്നതെന്ന് കെ.സി. ജോസഫ് പറഞ്ഞു.