കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തില്‍ വഴിയോരക്കച്ചവടം നടത്തുന്നവരുടെ പ്രശ്നങ്ങള്‍ പരിശോധിച്ചു ഉചിതമായ നടപടി സ്വീകരിക്കും. വഴിയോരവ്യാപാരം സംബന്ധിച്ചുള്ള ആലോചനായോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രദേശത്തു പൊതുനിരത്തിലും മറ്റു പ്രദേശങ്ങളിലെയും വഴിയോരകച്ചവടം മൂലം പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും ലൈസന്‍സ് എടുത്തിട്ടുള്ള വ്യാപാരികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും യോഗം ചര്‍ച്ച ചെയ്തു.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സൈന്‍ബോര്‍ഡുകളും മറ്റു നിര്‍മാണങ്ങളും കടയുടമകള്‍ തന്നെ നീക്കം ചെയ്യണമെന്നും ഫുട്പാത്തില്‍ നടത്തുന്ന കച്ചവടങ്ങള്‍ സംബന്ധിച്ചു പരിശോധന നടത്തി തുടര്നടപടികളെടുക്കുന്നതിനും തീരുമാനിച്ചു. കടുത്തുരുത്തി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ പ്രവര്‍ത്തനം പോലീസ് നിരീക്ഷിക്കാനും തീരുമാനിച്ചു.
അനധികൃത വഴിയോര കച്ചവടംമൂലം നിയമപരമായി ലൈസന്‍സെടുത്ത് കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ നഷ്ടത്തിലായെന്നും ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം ഉണ്ടാകണമെന്നും യോഗത്തില്‍ വ്യാപാരി-വ്യവസായി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിലവിലുള്ള മാര്‍ക്കറ്റിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി വഴിയോരക്കച്ചവടക്കാര്‍ക്ക് അവിടെ കച്ചവടം നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി നിരോധിക്കണമെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള പാര്‍ക്കിംഗ് സ്ഥലം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയർന്നു.
വഴിയോര വ്യാപാരം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിന് എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അടുത്തമാസം ആദ്യം സംയുക്ത പരിശോധന നടത്താനും തീരുമാനമായി.
യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി, തലയോലപ്പറമ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, പോലീസ്, എക്സൈസ്, ആര്‍ടിഒ, ആരോഗ്യ വകുപ്പ്, ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, നയന ബിജു, സെലീനാമ്മ ജോര്‍ജ്, സി.ബി. പ്രമോദ്, ജനപ്രതിനിധികള്‍ പ്രസംഗിച്ചു.
കടുത്തുരുത്തിയിലെ വഴിയോര കച്ചവടം: പ്രശ്നങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും
01:16 AM Mar 30, 2023 | Deepika.com