ജില്ലാ പഞ്ചായത്ത് പദ്ധതി ചൂർണിക്കര പഞ്ചായത്ത് തള്ളിയെന്ന് ആരോപണം

12:36 AM Mar 29, 2023 | Deepika.com
ആലുവ: ജില്ലാ പഞ്ചായത്ത് അനുവദിച്ച പദ്ധതി പഞ്ചായത്ത് തള്ളിക്കളഞ്ഞെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്തംഗം. ചൂർണിക്കര പഞ്ചായത്ത് 13-ാം വാർഡിലെ സടക്ക് റോഡിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട ഓപ്പൺ ജിം പദ്ധതിയാണ് വിവാദത്തിലായിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗവും സിപിഐ പ്രതിനിധിയുമായ റൈജ അമീർ ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ കീഴിൽ 27 പഞ്ചായത്തുകളിലായി ഒന്നരക്കോടിയുടെ പ്രോജക്റ്റിന്‍റെ ഭാഗമായാണ് ചൂർണിക്കര പഞ്ചായത്തിലെ സടക്ക് റോഡിലും പദ്ധതി ആസൂത്രണം ചെയ്തിരുന്നത്.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി എൻഒസിക്കായി പഞ്ചായത്തിന് അറിയിപ്പ് നൽകിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. തുടർന്ന് ജില്ലാ പഞ്ചായത്തംഗം അനുമതിക്കായി പഞ്ചായത്തിൽ കത്ത് നൽകി.
ഇതിന്‍റെ അടിസ്ഥാനത്താൻ പഞ്ചായത്ത് കൗൺസിൽ ചേർന്ന് പദ്ധതി വേണ്ടെന്ന് തിരുമാനിച്ച് ജില്ലാ പഞ്ചായത്തിനെ നേരിട്ടറിയിക്കുകയായിരുന്നു. ഓപ്പൺ ജിം നിർമാണത്തിനായി സർക്കാർ ഏജൻസിയായ സിഡ്കോ ജിം സ്റ്റാൻഡുകൾ ഇറക്കിയിരുന്നെങ്കിലും ചൂർണിക്കര പഞ്ചായത്ത് അനുമതി നൽകാത്തതിനെതുടർന്ന് സ്റ്റാൻഡുകൾ തിരിച്ചെടുത്തു.