എരുമേലിയിൽ അവിശ്വാസം പാസായി; ഇടതുഭരണമൊഴിഞ്ഞു

10:44 PM Mar 28, 2023 | Deepika.com
എരുമേലി: രണ്ടു വർഷം പിന്നിട്ട ഇടതുഭരണം വീണു. പഞ്ചായത്ത്‌ പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമെതിരേ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം എതിരില്ലാതെ പാസായി. കൂറുമാറ്റവും ജാമ്യമില്ലാ കേസും ഉൾപ്പെടെ പ്രതിസന്ധികൾ താണ്ടി അവിശ്വാസം വിജയിച്ച കോൺഗ്രസ്‌ ഇനി ഭരണത്തിന്‍റെ പടിവാതിലിൽ. ഇനി നിർണായകമാകുന്നത് ഒരു മാസത്തിനുള്ളിൽ നടക്കുന്ന പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. അതുവരെ ആക്ടിംഗ് പ്രസിഡന്‍റായി വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ മറിയാമ്മ ജോസഫിന് (ജിൻസി) ഇന്നലെ ചുമതല കൈമാറി.
എൽഡിഎഫ് വിട്ടുനിന്നു
ഇന്നലെ രാവിലെ 11ന് പ്രത്യേക കമ്മിറ്റിയിലായിരുന്നു പ്രസിഡന്‍റ് സിപിഎമ്മിലെ തങ്കമ്മ ജോർജുകുട്ടിക്കെതിരേ അവിശ്വാസ പ്രമേയം. തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക കമ്മിറ്റിയിൽ വൈസ് പ്രസിഡന്‍റ് സിപിഐയിലെ അനിശ്രീ സാബുവിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. രണ്ട് കമ്മിറ്റിയിലും എൽഡിഎഫിലെ 11 അംഗങ്ങളും പങ്കെടുത്തില്ല. 23 അംഗ ഭരണസമിതിയിൽ കോൺഗ്രസിന്‍റെ 11 അംഗങ്ങളും സ്വതന്ത്രനും പങ്കെടുത്തു. ഇവർ അവിശ്വാസ പ്രമേയങ്ങളെ പിന്തുണച്ചു. ഭരണപക്ഷം വിട്ടുനിന്നതിനാൽ ചർച്ച വേണ്ടിവന്നില്ല. വോട്ടെടുപ്പില്ലാതെതന്നെ ഭൂരിപക്ഷമായ 12 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ അവിശ്വാസപ്രമേയങ്ങൾ പാസായെന്ന് അധ്യക്ഷനായിരുന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എസ്. ഫൈസൽ അറിയിച്ചു.
ഇനി തെരഞ്ഞെടുപ്പ്
ഇനി പുതിയ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവരെ തെരഞ്ഞെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി നിശ്ചയിച്ച് വിജ്ഞാപനമിറക്കണം. ഇതിനായി എരുമേലി പഞ്ചായത്ത് വരണാധികാരിയായ കാഞ്ഞിരപ്പള്ളി താലൂക്ക് സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാർക്ക് അവിശ്വാസ പ്രമേയങ്ങൾ പാസായതിന്‍റെ റിപ്പോർട്ട് നൽകുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ഒരു മാസമാണ് സാവകാശം.
ഭരണത്തിനായി കോൺഗ്രസ്‌
നിലവിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷപദവികൾ കോൺഗ്രസാണ് വഹിക്കുന്നത്. ഇനി പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾകൂടി നേടുന്നതോടെ ഭരണം പൂർണമായും കോൺഗ്രസിലേക്ക് എത്തും.
അതേസമയം ഇനിയും നാടകീയ നീക്കങ്ങൾ ഉണ്ടായേക്കാം. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അന്തർനാടകങ്ങൾ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അവിശ്വാസ പ്രമേയത്തിൽ വിട്ടുനിന്ന ഇടതുപക്ഷാംഗങ്ങൾ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തീരുമാനമായാൽ വോട്ടെടുപ്പ് നിർണായകമായി മാറും.
ഇനിയും സ്വതന്ത്രൻ
യുഡിഎഫിലും എൽഡിഎഫിലും 11 അംഗങ്ങൾ വീതം തുല്യ കക്ഷിനിലയാണ്. സ്വതന്ത്രന്‍റെ പിന്തുണയിലാണ് കോൺഗ്രസിന് അവിശ്വാസ പ്രമേയത്തിൽ ഭൂരിപക്ഷം കിട്ടിയത്. ഇനി പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ പിന്തുണ നൽകണമെങ്കിൽ ധാരണ ഉറപ്പാക്കണം. വൈസ് പ്രസിഡന്‍റ് സ്ഥാനം സ്വതന്ത്രന് നൽകേണ്ടിവരും. ഒപ്പം പ്രസിഡന്‍റിനെ നിശ്ചയിക്കുന്നതിൽ തന്‍റെ അഭിപ്രായം പരിഗണിക്കണമെന്നും സ്വതന്ത്രൻ ആവശ്യപ്പെടുമെന്നാണ് സൂചന.
പ്രസിഡന്‍റാകാൻ ആളേറെ
പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണമായ എരുമേലിയിൽ കോൺഗ്രസ്‌ അംഗങ്ങളിൽ ആറ് പേർ വനിതകളാണ്. ഇവരിൽ നാലു പേരുടെ പേരുകൾ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. ഭരണം ഇടതുപക്ഷത്തിന് കിട്ടിയതുമുതൽ അബദ്ധങ്ങളും പിഴവുകളുംമൂലം രണ്ട് വർഷക്കാലം പ്രതിപക്ഷത്തായിരുന്നു കോൺഗ്രസ്‌. ഇപ്പോൾ അവിശ്വാസം പാസായതോടെ കോൺഗ്രസിൽ ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്.
പക്ഷേ, ഇനി പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികൾ ആരൊക്കെ എന്ന ചോദ്യത്തിന് തർക്കങ്ങൾ ഇല്ലാതെ തീരുമാനം കണ്ടെത്തുക എന്നത് കോൺഗ്രസിൽ വെല്ലുവിളിയാണ്. തർക്കങ്ങൾ ഇല്ലാതെ തീരുമാനം എടുക്കുമെന്ന് നേതൃത്വം പറയുന്നു. വൈസ് പ്രസിഡന്‍റ് സ്ഥാനം സ്വതന്ത്രന് നൽകുന്നതിൽ തർക്കങ്ങളില്ല.
വേവലാതിയില്ലെന്ന് എൽഡിഎഫ്
അതേസമയം എൽഡിഎഫിൽ ഭരണം നഷ്‌ടപ്പെട്ടതിന്‍റെ വേവലാതി ഇല്ലെന്നും അവിശ്വാസത്തിനെതിരേ സ്വതന്ത്രന്‍റെ പിന്തുണ ലഭിക്കില്ലെന്ന് അറിഞ്ഞതോടെ പ്രതിപക്ഷമാകാൻ തയാറായെന്നും നേതാക്കൾ പറഞ്ഞു. അതുകൊണ്ടാണ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നത്. പ്രതിപക്ഷത്ത് തികഞ്ഞ ഉത്തരവാദിത്വത്തോടെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിലകൊള്ളുമെന്ന് നേതാക്കൾ പറഞ്ഞു.