ഹില്‍പാലസ് പോലീസിനെതിരേ പ്രതിഷേധം കുന്നോളം

12:50 AM Mar 27, 2023 | Deepika.com
തൃപ്പൂണിത്തുറ: 'ഹില്‍പാലസ് പോലീസിന്‍റെ പെരുമാറ്റം വളരെ മോശം. വാദിയെന്നോ പ്രതിയെന്നോ ഇല്ല എല്ലാവരോടും ഒരേ പെരുമാറ്റം' പ്രതിഷേധത്തിനിടെ സ്റ്റേഷന്‍ പരിസരത്ത് മുഴങ്ങിയ വാക്കുകളാണിവ. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച മനോഹരന്‍റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തുടങ്ങിയ പ്രതിഷേധത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും ചേര്‍ന്നതോടെ ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ സ്തംഭനാവസ്ഥയിലായി. സിഐ അടക്കമുള്ള ഉദ്യോഗസ്ഥരുടേത് മോശം പെരുമാറ്റമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഇന്നലെ രാവിലെ തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ രാത്രി വൈകിയും തുടര്‍ന്നു.രാവിലെ പത്തോടെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഗേയ്റ്റിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. കുറ്റക്കാരായ എല്ലാ പോലീസുകാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും മനോഹരന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. അനൂപ് ജേക്കബ് എംഎല്‍എയും ഐക്യദാര്‍ഡ്യമറിയിച്ച് സ്റ്റേഷനിലെത്തിയതോടെ പ്രതിഷേധം കനത്തു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും 11.30 ഓടെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായെത്തിയതോടെ സ്റ്റേഷന്‍ പരിസരം പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. സമരക്കാരെ നേരിടാന്‍ ക്യാമ്പുകളില്‍ നിന്നുള്ള പോലീസുകാരും സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്നു. സ്റ്റേഷന്‍ ഗേറ്റിനു മുന്നില്‍ പല തവണ പ്രതിഷേധക്കാരും പോലീസുകാരും തമ്മില്‍ വാഗ്വാദമുണ്ടായി. പിന്നീട് സമരസമിതി പ്രവര്‍ത്തകര്‍ വൈക്കം റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചു.
പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ വളവുകളിലും ഇരുട്ടിലും നിന്നുള്ള വാഹന പരിശോധനയും സ്റ്റേഷനില്‍ നിന്നുണ്ടാകുന്ന അസഭ്യ വാക്കുകളുടെ പ്രയോഗത്തെപ്പറ്റിയും സമരക്കാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ തുറന്നടിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പല തവണ സ്റ്റേഷന്‍ ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ചതും ബഹളത്തിനിടയാക്കി. അതിനിടെ പ്രതിഷേധക്കാരെ അടിച്ചോടിക്കണമെന്ന ഒരു പോലീസുകാരന്‍റെ പ്രതികരണവും വാക്കേറ്റത്തിനും സംഘര്‍ഷത്തിനും വഴിതെളിച്ചു. സസ്‌പെന്‍ഷനിലായ എസ്‌ഐയുടെ കോലവും പ്രതിഷേധക്കാര്‍ സ്റ്റേഷന് മുന്നില്‍ കത്തിച്ചു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും സമരത്തില്‍ പങ്കെടുത്തു.