കണ്ണൂർ: ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കില്ലെന്ന് കരുതിയിരുന്ന പാർക്കിൻസൺസ് രോഗത്തിന് ഉത്തര മലബാറിൽ ആദ്യമായി ഡിബിഎസ് ചികിത്സ വിജയകരമായി പൂർത്തീകരിച്ച് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി. ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) ചികിത്സയിലൂടെ ഇടവരന്പ് സ്വദേശിനിയായ അന്പത്തഞ്ചുകാരിയെയാണ് രോഗമുക്തയാക്കിയത്. തലച്ചോറിനകത്തെ ചില ഭാഗങ്ങളിലെ നാഡീകോശങ്ങള്‍ക്ക് സംഭവിക്കുന്ന തകരാറുകളാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിലേക്ക് നയിക്കുന്നത്.
തകരാര്‍ സംഭവിച്ച നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച് കഴിഞ്ഞാല്‍ അവയുടെ ധര്‍മം പുനഃസ്ഥാപിക്കാന്‍ സാധിക്കും എന്ന യാഥാര്‍ഥ്യത്തില്‍ കേന്ദ്രീകരിച്ചാണ് ഡിബിഎസ് പ്രവര്ത്തികുന്നത്. തലച്ചോറിനകത്ത് രോഗബാധിതമായ പ്രദേശത്തേക്ക് ഒരു ഇലക്ട്രോഡിനെ ശസ്ത്രക്രിയയിലൂടെ സന്നിവേശിപ്പിക്കുകയും രോഗബാധിതമായ മേഖലയെ ഇത് വഴി ഉത്തേജിപ്പിക്കുകയും അതിലൂടെ രോഗത്തെ നിയന്ത്രണ വിധേയമാക്കുകയോ രോഗലക്ഷണങ്ങളെ പരിമിതപ്പെടുത്തി ദൈനംദിന ജീവിതത്തെ ആയാസരഹിതമാക്കുകയോ ചെയ്യുകയാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത.
എല്ലാ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കും ഡി ബിഎസ് ഫലപ്രദമായി എന്ന് വരില്ലെന്നതിനാൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തി രോഗി ഡിബിഎസിന് വിധേയനാകുവാന്‍ സാധിക്കുന്ന വ്യക്തിയാണ് എന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ഡിബിഎസ് നിര്‍വഹിക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പത്രസമ്മേളനത്തിൽ ന്യൂറോളജി, ന്യൂറോ സർജറി,അനസ്തീഷ്യയോളജി, ക്രിട്ടിക്കൽകെയർ വിഭാഗത്തിലെ ഡോക്ടർമാരായ സി.വി.സൗമ്യ, ശ്രീജിത്ത് പിടിയേക്കൽ, നിബു വർഗീസ്, ചന്ദു, സി.വി.രമേഷ്, മഹേഷ് ഭട്ട്, ഷമീജ് മുഹമ്മദ്, എം.സി.സുപ്രിയ കുമാരി എന്നിവർ പങ്കെടുത്തു.
പാർക്കിൻസൺസിന് ഡിബിഎസ് ചികിത്സയുമായി ആസ്റ്റർ മിംസ്
07:02 AM Mar 26, 2023 | Deepika.com