ഒറ്റപ്പാലം താലൂക്ക് ഓഫീസ് പരിസരത്ത് ശൗചാലയം നിർമിക്കാൻ തീരുമാനം

12:48 AM Mar 25, 2023 | Deepika.com
ഒറ്റപ്പാലം: താലൂക്ക് ഓഫീസ് പരിസരത്ത് ശങ്ക തീർക്കാൻ വഴിയൊരുങ്ങി. ദിനംപ്രതി നൂറുകണക്കിന് ആളുകൾ വന്നു പോകുന്ന താലൂക്ക് ഓഫീസ് പരിസരത്ത് ശൗചാലയം നിർമിക്കണമെന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തയാറാക്കിയ ശുചിമുറികളാണ് പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്നത്. റവന്യൂ അധികൃതരുടെ ഇടപെടലാണ് പദ്ധതിക്ക് തുടക്കം കുറിക്കാൻ കാരണമായത്.
ഒറ്റപ്പാലത്തെ വിവിധ കോടതികൾ, സബ് കളക്ടർ ഓഫീസ്, താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, സബ് ജയിൽ, ബ്ലോക്ക് ഓഫീസ്, വെറ്ററിനറി ഹോസ്പിറ്റൽ, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസുകൾ, വിദ്യാഭ്യാസ ഓഫീസുകൾ എന്നിവയെല്ലാം താലൂക്ക് ഓഫീസ് പരിസരത്താണ് ഉള്ളത്. എന്നാൽ ഇവിടെ എത്തുന്നവർക്ക് പ്രാഥമിക ആവശ്യം നിറവേറ്റാൻ ഒരു വഴിയും ഇല്ലാത്ത സ്ഥിതിയായിരുന്നു. കാന്‍റീനിനോട് ചേർന്നാണ് കോണ്‍ക്രീറ്റിൽ ശൗചാലയം നിർമിക്കുന്നത്.
ഒറ്റപ്പാലം നഗരസഭ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അഞ്ച് ശുചിമുറികൾ നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഇതുവരെയും എവിടെയും ഒറ്റ ശുചിമുറി പോലും നിർമിച്ചിട്ടില്ല.
എത്രയും പെട്ടെന്ന് നിർമാണം പൂർത്തീകരിച്ച് ശുചിമുറി തുറന്നു കൊടുക്കാനാണ് അധികൃതരുടെ തീരുമാനം.