കോട്ടയം: 1921ല്‍ കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ട ക്നാനായ മലങ്കര കത്തോലിക്കാ സമൂഹാംഗങ്ങളുടെ അജപാലന ശുശ്രൂഷകള്‍ കൂടുതല്‍ സജീവമാക്കാന്‍ "കിനായി' എന്ന പേരില്‍ ചെങ്ങന്നൂരിനടുത്ത് കല്ലിശേരിയില്‍ നിര്‍മിച്ച ക്നാനായ മലങ്കര കത്തോലിക്കാ മെത്രാസന മന്ദിരത്തിന്റെ ആശീര്‍വാദം ഇന്നു വൈകുന്നേരം നാലിനു നടത്തും.
കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. പൊതുസമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.
തിരുവല്ല ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, ക്നാനായ സുറിയാനി സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ്, കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. സാജന്, കെസിസി മലങ്കര ഫൊറോന പ്രസിഡന്റ് സാബു പാറാനിക്കല്‍, കല്ലിശേരി വികാരി ഫാ. റെന്നി കട്ടേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സുധീര്‍ നെടിയുഴത്തില്‍ എന്നിവര്‍ പ്രസംഗിക്കും.
കോട്ടയം അതിരൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍, സമര്‍പ്പിത-സമുദായ സംഘടനാ പ്രതിനിധികളും ക്നാനായ മലങ്കര കത്തോലിക്കാ റീജണിലെ ഇടവകകളില്‍നിന്നുള്ള വിശ്വാസികളും പങ്കെടുക്കും.
കല്ലിശേരി കിനായി ക്നാനായ മലങ്കര കത്തോലിക്കാ മെത്രാസന മന്ദിര ആശീര്‍വാദം ഇന്ന്
12:29 AM Mar 25, 2023 | Deepika.com