കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ മുന്‍ യുഡിഎഫ് ഭരണസമിതിയും മുന്‍ മേയര്‍ ടോണി ചമ്മണിയുമാണെന്ന് എല്‍ഡിഎഫ്. ജൈവ മാലിന്യം മാത്രം കൊണ്ടുപോകേണ്ടിയിരുന്ന ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യവും തള്ളിത്തുടങ്ങിയത് 2010ല്‍ ടോണി ചമ്മണി മേയറായ ശേഷമാണ്.
2008ല്‍ മേയര്‍ മേഴ്സി വില്യംസും ഡെപ്യുട്ടി മേയര്‍ മണിശങ്കറും സീറോ വേസ്റ്റ് സിറ്റിക്കുള്ള അവാര്‍ഡ് കേന്ദ്ര നഗരവികസന മന്ത്രാലയത്തില്‍ നിന്ന് ഏറ്റുവാങ്ങിയതാണ്. അന്ന് രണ്ടാഴ്ചയിലൊരിക്കൽ കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഡെപ്യുട്ടി കളക്ടറുടെ സാന്നിധ്യത്തില്‍ ബ്രഹ്മപുരത്ത് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താറുണ്ടായിരുന്നു. അതെല്ലാം അട്ടിമറിച്ചത് ടോണി ചമ്മണിയാണെന്നും നേതാക്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ടോണി ചമ്മണിയും സൗമിനി ജെയിനും മേയറായ 10 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്, സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്, ജനതാദള്‍-എസ് ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ തച്ചയില്‍ എന്നിവരും പത്രസ മ്മേളനത്തിൽ പങ്കെടുത്തു.
ഉത്തരവാദികള്‍ മുന്‍ യുഡിഎഫ് ഭരണസമിതി: എല്‍ഡിഎഫ്
11:59 PM Mar 24, 2023 | Deepika.com