കോട്ടയം: രണ്ട് പെണ്മക്കളും വിവാഹം കഴിച്ചു പോയതിനാല്‍ സംരക്ഷിക്കേണ്ടയാളാണു പണത്തിനു വേണ്ടി ക്രൂര കൊലപാതകം ചെയ്തതെന്ന് അരുണ്‍ ശശിക്ക് വധശിക്ഷ വിധിച്ച കോടതി നിരീക്ഷിച്ചു.
പിതൃസഹോദരിയെയും ഭര്‍ത്താവിനെയും സംരക്ഷിക്കേണ്ട ബാധ്യത പ്രതിക്കുണ്ടായിരുന്നു. പണത്തിനായി ക്രൂരത ചെയ്തു. പണത്തിനുവേണ്ടി എന്തും ചെയ്യുന്നയാളാണു പ്രതിയെന്ന് മറ്റ് പ്രവൃത്തികളില്‍നിന്നു വ്യക്തമാണ്. പ്രതിക്കു മനഃപരിവര്ത്തനുണ്ടാകുമെന്ന് കോടതി കരുതുന്നില്ല.
സമാനമായ കുറ്റം ചെയ്യുന്നവര്‍ക്കുള്ള താക്കീതാവണം വിധിയെന്നും കോടതി പറഞ്ഞു. കോട്ടയം അഡീഷ്ണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (സ്പെഷല്‍ കോടതി-രണ്ട്) ജഡ്ജി ജെ. നാസറാണു വിധി പ്രസ്താവിച്ചത്.
നിര്‍വികാരനായി അരുൺ
ശിക്ഷ പ്രതീക്ഷിച്ചപോലെയായിരുന്നു അരുണിന്റെ പെരുമാറ്റം. വിധിയോട് നിര്‍വികാരമായി പ്രതികരിച്ച അരുണ്‍ പിന്നീട് ഒപ്പമുള്ള പോലീസുകാരോട് ചിരിച്ചു തമാശ പറയുന്നുണ്ടായിരുന്നു. കോടതി മുറിക്കുള്ളില്‍ ഏറെനേരം ഇരുന്ന പ്രതി മാസ്ക് ധരിച്ചിരുന്നില്ലെങ്കിലും പുറത്ത് ഇറങ്ങിയപ്പോള്‍ മാസ്ക് ഉപയോഗിച്ചു. കോടതിയില്‍നിന്നു റെയില്‍വേ സ്റ്റേഷന് റോഡുവരെ രണ്ടു പോലീസുകാര്‍ക്കൊപ്പം നടന്നു പോയി. ഈ സമയം ഒരുകൈയില്‍ കുപ്പിവെള്ളം കരുതിയിരുന്നു. ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി കെഎസ്ആര്‍ടിസി ബസിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. അച്ഛനും അമ്മയും മരിച്ച അരുണിന് ഒരു സഹോദരി മാത്രമാണുള്ളത്.
ജീവനെടുത്തത് സംരക്ഷിക്കേണ്ടവൻതന്നെ
11:56 PM Mar 24, 2023 | Deepika.com