ഇരിട്ടി: ആനപ്പന്തി സഹകരണ ബാങ്കിലേക്ക് നാളെ നടക്കുന്ന തെരെഞ്ഞെടുപ്പിൽ സംഘർഷാന്തരീക്ഷമുണ്ടാക്കി വൻതോതിൽ കള്ളവോട്ട് ചെയ്യിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നതായി എൽഡിഎഫ്. വ്യാജ കാർഡുകൾ തയാറാക്കി വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പദ്ധതിയാണ് പോലീസ് ഇടപെടലിൽ പൊളിഞ്ഞതെന്ന് നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും മുൻ പ്രിസിഡന്റുമായായിരുന്ന ജെയ്സണിന്റെ പേരിൽ വ്യാജരേഖ ചമക്കൽ നീക്കം കുറ്റം ചുമത്തി പോലീസ് കേസെടുത്തതോടെ തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം വെളിപ്പെട്ടു. സഹകരണ ജനകീയ മുന്നണി നേതൃത്വത്തിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വലിയ പിന്തുണ കിട്ടുന്നതിലുള്ള പരിഭ്രാന്തിയിൽ നിന്നാണ് അട്ടിമറി നടത്താനുള്ള നീക്കം. അഴിമതിക്കാരേ ബാങ്ക് ഭരണത്തിൽ നിന്ന് പുറന്തള്ളാനുള്ള നീക്കത്തിലാണ് ബാങ്കംഗങ്ങൾ.
യുഡിഎഫിന്റെ കുപ്രചരണങ്ങൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം. നീതിയുക്തമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് അധികൃതരും പോലീസും ഉറപ്പ് വരുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കെ.വി. സക്കീർ ഹുസൈൻ, കെ സി.ജേക്കബ്, ഇ.എസ്. സത്യൻ, ജെയ്സൺ ജീരകശേരി, ബാബുരാജ് പായം, അജയൻ പായം, വിപിൻ തോമസ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
കള്ളവോട്ടിനായി കോൺഗ്രസ് ഗൂഢാലോചന: എൽഡിഎഫ്
12:52 AM Mar 24, 2023 | Deepika.com