കണ്ണൂർ: കലയ്ക്കും കഴിവിനും ദേശവും പ്രായവും പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ടുകാരി രോഹിണിയമ്മ. സ്വദേശം കോഴിക്കോടാണെങ്കിലും രോഹിണിയമ്മയിപ്പോൾ അഴീക്കോട് വൃദ്ധസദനത്തിലെ അന്തേവാസിയാണ്.
ഗായകർ ഇഞ്ചോടിഞ്ച് മത്സരിക്കുന്ന വയോജന കലോത്സവ വേദിയിൽ ഇന്പമാർന്ന സിനിമാ ഗാനവുമായാണ് രോഹിണിയമ്മ എത്തിയത്. പ്രത്യേകം പരിശീലനങ്ങളൊന്നുമില്ലാതെയാണ് ഈ അറുപത്തിനാലുകാരി സംഗീതലോകത്തെത്തിയത്. വൃദ്ധസദനത്തിലെ അന്തേവാസികൾക്കും സന്ദർശകർക്കും വേണ്ടി നിരവധി ഗാനങ്ങൾ രോഹിണിയമ്മ ആലപിക്കാറുണ്ട്.
സമ്മാനങ്ങളേക്കാൾ പാട്ടിനു കിട്ടുന്ന നല്ല അഭിപ്രായങ്ങൾക്കാണ് താൻ വില നൽകുന്നതെന്ന് രോഹിണിയമ്മ പറയുന്നു.വേദിക്കു പുറത്തും അഭിനന്ദനവുമായെത്തുന്നവർക്ക് ഒരു ഗാനം കൂടി രോഹിണിയമ്മ പാടിക്കൊടുക്കുന്നു.
പാട്ടിലെ രോഹിണിയമ്മ
01:15 AM Mar 22, 2023 | Deepika.com