കണ്ണൂർ: സ്വന്തമായി എഴുതിയ കവിതയുമായാണ് കണ്ണാടിപ്പറന്പ് സ്വദേശി മൊടപ്പത്തി നാരായണൻ വയോജന കലാമേളയിൽ പങ്കെടുക്കാൻ എത്തിയത്. സ്റ്റേജിൽ കയറി കവിത ആലപിച്ചു, ഒന്നാം സമ്മാനവും നേടി. "സത്രത്തിന്' എന്ന കവിതയാണ് 69 വയസുള്ള നാരായണൻ എഴുതി ചിട്ടപ്പെടുത്തിയത്. വയോജന കലാമേളയിൽ ഏറെ അർഥവത്തായതും അനുയോജിച്ചതുമായ കവിതയായിരുന്നു ഇത്.
പുതിയ കാലത്ത് മക്കൾ ഉപേക്ഷിച്ച രക്ഷിതാക്കളുടെ മാനസികാവസ്ഥയാണ് "സത്രത്തിന്' എന്ന കവിത നാരായണൻ കാണികൾക്ക് മുന്നിൽ ആലപിച്ചത്. കവിതാ രചന കൂടതെ നാടക മേഖലയിലും തന്റെ കയ്യൊപ്പ് ചാർത്തിയ ആളാണ് മൊടപ്പത്തി നാരായണൻ.
50 വർഷമായി നാടക മേഖലയിൽ സജീവമാണ്. 300 ൽ അധികം നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
1970 ൽ പത്താം ക്ലാസ് കഴിഞ്ഞ് സ്പിന്നിംഗ് മില്ലിലാണ് ജോലിക്ക് ചേർന്നത്. 2012 ൽ ജോലിയിൽ നിന്നു പിരിഞ്ഞപ്പോൾ കലാരംഗത്തിലേക്ക് തിരിയുകയായിരുന്നു.
സ്വന്തം കവിതയുമായെത്തി സമ്മാനവുമായി മടങ്ങി
01:15 AM Mar 22, 2023 | Deepika.com