മംഗലപുരം: പെരുമാതുറയിലെ പതിനേഴുകാരന്റെ ദുരൂഹമരണം മയക്കുമരുന്നു നൽകിയതു മൂലമാണെന്നു പരാതി. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ - റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ് ഇന്നലെ വെളുപ്പിന് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽനിന്ന് വിളിച്ചു കൊണ്ടുപോയിരുന്നു. തുടർ ന്ന് ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ ഇർഫാൻ അസ്വസ്തതകൾ പ്രകടിപ്പിച്ചശേഷം ശക്തമായി ഛർദ്ദിച്ചു. ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മരുന്നുകൾ മണപ്പിച്ചതായി ഇർഫാൻ പറഞ്ഞെന്ന് മാതാവ് റജില വ്യക്തമാക്കി. ഉടൻ തന്നെ ഇർഫാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിൽ മടങ്ങിയെത്തുകയായി രുന്നു. തുടർന്ന് പുലർച്ചെ രണ്ടു മണിയോടെ സ്ഥിതിവഷളായി. മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരു ന്നു. സിന്തറ്റിക് ലഹരി വിപണനവും ഉപയോഗവും വ്യാപിച്ചതിന്റെ തെളിവാണ് ഇർഫാന്റെ മരണം. കഠിനംകുളം പോലീസ് അന്വേഷണമാരംഭിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം പെരുമാതുറ ജുമാ മസ്ജിദിൽ ഖബറടക്കി. ഇർഫാന്റെ പിതാവ് പ്രവാസിയാണ്. സഹോദരങ്ങൾ: ഇമ്രാൻ, സുൽഫാന.
മയക്കുമരുന്നു നൽകിയത് മൂലമാണെന്നു കുടുംബം
11:58 PM Mar 21, 2023 | Deepika.com