12 സ്ത്രീകളാണ് ആൻഡ്രു കുമോക്കെതിരെ ലൈംഗീകാരോപണ കേസ് ഫയൽ ചെയ്തിരിക്കുന്നത്. സഹോദരന്റെ സ്റ്റാഫിന് ലൈംഗീകാരോപണ കേസിൽ ഉപദേശം നൽകിയതായി ക്രിസ് കുമോ സമ്മതിച്ചിരുന്നു. ഇതു സിഎൻഎന്നിന്റെ നിലവിലുള്ള നിയമങ്ങൾക്ക് എതിരാണെന്ന് സിഎൻഎൻ വക്താവ് അറിയിച്ചു. ക്രിസ് അയച്ച പല ട്വിറ്റർ സന്ദേശങ്ങളും സിഎൻഎനിന് ലഭിച്ചിരുന്നു.
തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും, ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആൻഡ്രു കുമോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് ഗവർണർ സ്ഥാനമൊഴിയേണ്ടി വന്നു. സിഎൻഎന്നിലെ ജനപ്രിയ ഹോസ്റ്റായിരുന്നു ക്രിസ് കുമോ.
പി.പി. ചെറിയാൻ