കോട്ടയം: തിരുനക്കര തേവരുടെ സന്നിധിയില്‍ 35-ാം വര്‍ഷവും ഓട്ടന്‍തുള്ളലുമായി പാലാ കെ.ആര്. മണി. തിരുനക്കര ക്ഷേത്രത്തില അഞ്ചാം ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ ശിവശക്തി കലാവേദിയില്‍ അയ്യപ്പചരിതം കഥയുമായിട്ടാണ് മണി എത്തിയത്. വര്‍ഷങ്ങളായി തിരുനക്കര ഉത്സവത്തിന് കലാവേദയില് മണിയുടെ ഓട്ടന്‍, പറയന്, ശീതങ്കന്‍ തുള്ളലുകളുണ്ട്.
പതിവു കഥകളില്‍നിന്നു മാറി പാരമ്പര്യ, പുരാണകഥകള്‍ തുള്ളല്‍ വേദികളില്‍ അവതരിപ്പിച്ചാണ് പാലാ കെ.ആര്. മണി തുള്ളല്വേദികളില് ശ്രദ്ധേയനായത്. പ്രശസ്ത തുള്ളല്‍ കലാകാരനായിരുന്ന പാലാ പോണാട് കെ.ആര്. രാമന്‍കുട്ടിയുടെ മകനാണ്.
കേരള കലാമണ്ഡലത്തില്‍ തുള്ളലില്‍ ഉപരിപഠനം നടത്തിയ മണി കഴിഞ്ഞ നാലു ദശാബ്ദത്തിലേറെയായി കേരളത്തിനകത്തും പുറത്തും പ്രമുഖ ക്ഷേത്ര ഉത്സവങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചു വരുന്നു. ആകാശവാണി, ദൂരദര്ശന് തുടങ്ങിയ മാധ്യമങ്ങളിലും തുള്ളല്‍ അവതരിപ്പിക്കുന്നുണ്ട്. കടപ്പാട്ടൂര്‍ ശ്രീമഹാദേവ ചരിതം, ശ്രീനാരായണ ഗുരുദേവ ചരിതം എന്നീ തുള്ളല്‍കഥകള്‍ സ്വന്തമായി രചിക്കുകയും ചിട്ടപ്പെടുത്തി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ വിഷയങ്ങളും തുള്ളല്കഥകളാക്കി പൊതുവേദികളില്‍ അവതരിപ്പിക്കാറുണ്ട്. തുള്ളല്കലയിലെ പ്രാവീണ്യത്തിനുള്ള അംഗീകാരമായി ശ്രേഷ്ഠ പുരസ്കാരം, കേരള കലാമണ്ഡലത്തിന്റെ ഗുരുദക്ഷിണ പുരസ്കാരം, കേരള സംഗീത നാടക അക്കാഡമിയുടെ ആംഗീകാരം എന്നിവയ്ക്കും മണി അര്‍ഹനായിട്ടുണ്ട്.
ഇന്നലെ തിരുനക്കരയിലെ ഓട്ടന്‍തുള്ളലിന്റെ പിന്നണിയില്‍ മണിയുടെ മകനും തുള്ളല്‍ കലാകാരനുമായ യശ്വന്ത് നാരായണനുമുണ്ടായിരുന്നു.
തിരുനക്കരയിൽ 35-ാം വർഷവും ഓട്ടൻതുള്ളലുമായി പാലാ കെ.ആർ. മണി
10:10 PM Mar 19, 2023 | Deepika.com