ഭരണങ്ങാനം-ചേര്‍പ്പുങ്കല്‍ റിംഗ് റോഡ് : ഇവർ പ്രതിസന്ധിയിലാണ്!

10:10 PM Mar 19, 2023 | Deepika.com
പാലാ: പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ റോഡിനു സമാന്തരമായി ചേര്‍പ്പുങ്കല്‍ മുതല്‍ ഭരണങ്ങാനംവരെ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന റിംഗ് റോഡിനുള്ള സ്ഥലമേറ്റെടുക്കല്‍ നിലച്ചതു മുതലുള്ള സ്ഥലമുടമകളുടെ പ്രതിസന്ധി തുടരുന്നു.
നിലവില്‍ റോഡരികില്‍ താമസിക്കുന്നവര്‍ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. അധികാരികളില്‍നിന്നു സ്ഥലമേറ്റെടുക്കൽ സംബന്ധിച്ചു വിവരങ്ങളൊന്നും ലഭിക്കുന്നില്ല. അതിനാൽ ഇവർക്കു വീടു നവീകരണവും പുതിയ വീടിന്‍റെ നിര്‍മാണവും നടത്താനാകാത്ത സ്ഥിതിയാണ്. ചെറിയ അളവില്‍ സ്ഥലമുള്ളവരാണ് കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്.
കിഫ്ബി സ്വകാര്യ ഏജന്‍സിയെ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ചു പഠനം നടത്താന്‍ നിയോഗിച്ചിരുന്നു. എന്നാൽ, പിന്നീട് കാര്യമായൊന്നും സംഭവിച്ചില്ല. ഭൂഉടമകളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല.
പ്രയോജനം പലത്
മീനച്ചില്‍ താലൂക്കിലെ ഒട്ടേറെ ഗ്രാമീണ മേഖലകളുടെ വികസനത്തിനു റിംഗ് റോഡ് പ്രയോജനം ചെയ്യും. മുത്തോലി, മീനച്ചില്‍, ഭരണങ്ങാനം പഞ്ചായത്തുകള്‍ വഴിയും പാലാ നഗരസഭയിലെ തെക്കേക്കര വഴിയുമാണ് റോഡ് കടന്നുപോകുന്നത്.
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍, പുനലൂര്‍-മൂവാറ്റുപുഴ, പാലാ-കൊടുങ്ങൂര്‍, പൈക-ഭരണങ്ങാനം, ഭരണങ്ങാനം-തിടനാട് തുടങ്ങിയ പ്രധാന റോഡുകളുടെ ബൈപാസായും പ്രയോജനപ്പെടും. പൂഞ്ഞാര്‍, ഈരാറ്റുപേട്ട മേഖലകളില്‍ നിന്നെത്തുന്നവര്‍ക്ക് ഭരണങ്ങാനത്തെയും പാലാ നഗരത്തിലെയും തിരക്കില്‍പ്പെടാതെ ചേര്‍പ്പുങ്കലില്‍ എത്തി ഏറ്റുമാനൂര്‍ ബൈപാസിൽ കയറാന്‍ സാധിക്കും.


2004ൽ തുടങ്ങിയ
റിംഗ് റോഡ്
2004ല്‍ വിഭാവനം ചെയ്ത റിംഗ് റോഡ് പദ്ധതിയാണ് രണ്ടു പതിറ്റാണ്ട് ആകുന്പോഴും ഇഴഞ്ഞുകൊണ്ടിരിക്കുന്നത്. 16 മീറ്റര്‍ വീതിയിലാണ് നിർമാണം. നിലവില്‍ എട്ടു മീറ്റര്‍ റോഡാണുള്ളത്. ഇടമറ്റം ഉള്‍പ്പടെയുള്ള ഭാഗങ്ങളിൽ സ്ഥലം വിട്ടു നല്‍കാന്‍ ഉടമകള്‍ തയാറായിരുന്നു. 12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നിര്‍ദിഷ്ട റിംഗ് റോഡ്.
ചേര്‍പ്പുങ്കല്‍-തെക്കുംമുറി-മുത്തോലികടവ്, മുത്തോലികടവ്-വെള്ളിയേപ്പള്ളി-കടപ്പാട്ടൂര്‍, കടപ്പാട്ടൂര്‍-മുരിക്കുംപുഴ, മുരിക്കുംപുഴ-പാറപ്പള്ളി-കിഴപറയാര്‍-ഇടമറ്റം-വിലങ്ങുപാറ പാലം എന്നിങ്ങനെ റോഡുകളെ ബന്ധിപ്പിച്ചു ഭരണങ്ങാനത്തെത്തുന്നതാണ് റിംഗ് റോഡ്.