ചെറുവത്തൂര്‍: സിമന്റുമായി വന്ന മിനിലോറിയുടെ ടയറുകളുടെ കാറ്റ് ചുമട്ടുതൊഴിലാളികള്‍ അഴിച്ചുവിട്ടതായി പരാതി. കാടങ്കോടിനടുത്ത് കുഴിഞ്ഞടി റോഡില്‍ ഇന്നലെ രാവിലെയാണ് സംഭവം. ചെറുവത്തൂര്‍ ബസ് സ്റ്റാൻഡിന് വടക്കുഭാഗത്തെ മുഗള്‍ സ്റ്റീല്‍ ആന്‍ഡ് സിമന്റ്സ് വ്യാപാരി പി. അബ്ദുള്‍ റൗഫ് ചന്തേര പോലീസില്‍ പരാതി നല്കി. നീലേശ്വരത്തു നിന്നും 50 ചാക്ക് സിമന്റുമായി വരുന്നതിനിടയില്‍ 15 ചാക്ക് സിമന്റ് ഗാര്‍ഹിക ആവശ്യത്തിനായി പൊന്മാലത്തെ ഒരു വ്യക്തിയുടെ നിര്‍മാണ
സൈറ്റില്‍ അദ്ദേഹത്തിന്റെ തൊഴിലാളികള്‍ ഇറക്കിയിരുന്നു. ബാക്കി സിമന്റ് പയ്യങ്കിയില്‍ ഇറക്കുന്നതിനായി ചുമട്ടുതൊഴിലാളികളുമായി വരുന്ന വഴിയില്‍ കുഴിഞ്ഞൊടിയില് എത്തിയപ്പോള്‍ വാഹനം നിര്‍ത്തിച്ച് വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ തന്നെ ടയറിന്റെ കാറ്റഴിച്ചു വിട്ടുവെന്നാണ് ചന്തേര പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. കെട്ടിട നിര്‍മാണം നടക്കുന്ന വീട്ടില്‍ സിമന്റിറക്കാന്‍ കൂലിക്കാര് ആവശ്യമില്ലെന്നത് കൊണ്ടാണ് അത്തരത്തില്‍ ചെയ്തതെന്നും അതേസമയം ചുമട്ടുകാരല്ലാത്തവര് സിമന്റിറക്കിയതാണ് പ്രശ്നത്തിന് കാരണമെന്നുമാണ് കരുതുന്നത്.
എന്നാല്‍ ജില്ല ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ 2012 ഡിസംബര്‍ 21നു ചുമട്ടുതൊഴിലാളികളുമായി നടന്ന ചര്‍ച്ചയില്‍ ഗൃഹനിര്‍മാണ മേഖലയില്‍ വീട്ടുകാര്‍ക്ക് സാധനങ്ങള്‍ സ്വയം ഇറക്കാന്‍ തടസമില്ലെന്നത് തീരുമാനമെടുത്തിരുന്നു. ഇന്നലെ നടന്നത് തൊഴിലാളികളുടെ അക്രമമാണെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സിമന്റ് വിതരണ ഏജന്റായ റൗഫ് ആവശ്യപ്പെട്ടു.
സിമന്റ്് ലോറിയുടെ ടയറിന്റെ കാറ്റഴിച്ച് വിട്ട് ചുമട്ടുതൊഴിലാളികള്‍
12:57 AM Mar 15, 2023 | Deepika.com