കുവൈറ്റ് സിറ്റി: ആഗോളതലത്തിൽ കോഴയുടെ കാര്യത്തിൽ ലോകരാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടു. ആഗോള അഴിമതി അവബോധ സൂചികയിൽ കുവൈറ്റിന്റെ സ്ഥാനം 83-മതാണ്. കഴിഞ്ഞ തവണ 95-മത്തെ സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.
പട്ടികയിൽ അയൽരാജ്യമായ യുഎഇ 54-മത്തെ സ്ഥാനത്താണ്. ഒമാൻ ഗൾഫിൽ മൂന്നാമതും ആഗോളതലത്തിൽ 114-ാം സ്ഥാനത്തും സൗദി അറേബ്യ ആഗോളതലത്തിൽ 121-ാം സ്ഥാനത്തും ഖത്തറും ബഹ്റൈനും യഥാക്രമം 123, 138 സ്ഥാനത്തുമെത്തി.
194 രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കന്പനികളും സർക്കാരും തമിലുള്ള കരാർ നടപ്പാക്കുന്നതിൽ കുവൈറ്റ് 51 പോയിന്റുകൾ നേടിയപ്പോൾ സുതാര്യതയിൽ 38 പോയിന്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ.
കഴിഞ്ഞ പത്ത് വർഷമായി വെനസ്വേല, തുർക്കി, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ കൈക്കൂലി വർധിച്ചതായും അന്തരീക്ഷം ഏറെ വഷളായാതായും ട്രേസ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞു. അതോടൊപ്പം അമേരിക്കയിലും ബിസിനസ് കൈക്കൂലി വ്യാപകമാവുകയാണ് ട്രേസ് വ്യക്തമാക്കി. അതിനിടെ റാങ്കിംഗ് മെച്ചപ്പെടുത്താൻ സർക്കാർ കൈകൊണ്ട നടപടികളുടെ ഫലമാണ് ഈ നേട്ടമെന്ന് കുവൈറ്റ്് അധികൃതർ അറിയിച്ചു.
ട്രേസ് ഫൗണ്ടേഷൻ തയാറാക്കിയ പട്ടികയിൽ ഡെൻമാർക്ക്, നോർവേ, ഫിൻലാൻഡ്, സ്വീഡൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് അഴിമതി കുറഞ്ഞ രാജ്യങ്ങൾ. ഒരോ രാജ്യത്തിനും പൂജ്യം മുതൽ 100 വരെയാണ് പോയൻറ് കൊടുക്കുന്നത്. പൂജ്യം ഏറ്റവും അഴിമതി കൂടിയതും 100 ഏറ്റവും അഴിമതി മുക്തവും എന്നതാണ് കണക്ക്. വടക്കൻ കൊറിയ, തുർക്ക്മെനിസ്ഥാൻ, വെനസ്വേല, എറിത്രിയ എന്നീ രാജ്യങ്ങളാണ് കൈക്കൂലി ഏറ്റവും കൂടിയ രാജ്യങ്ങൾ.
സലിം കോട്ടയിൽ
ആഗോള കോഴ പട്ടികയിൽ കുവൈറ്റിന് 83-ാം സ്ഥാനം
08:12 PM Nov 20, 2021 | Deepika.com