കോവിഡ് മഹാമാരി മാറുമെന്ന ശുഭസൂചനകൾ നൽകുന്ന മെച്ചപ്പെട്ട അന്തരീക്ഷത്തിലാണ് ലോകം മുഴുവനെന്നും പതിയെയാനെങ്കിലും കുവൈറ്റും കോവിഡിനെ അതിജീവിക്കുകയാണെന്ന് അംബാസിഡർ സിബി ജോർജ് പറഞ്ഞു.
രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.സ്കൂളുകൾ തുറന്നു. യാത്രാ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. മിക്ക സ്ഥാപനങ്ങളിലേയും ജീവനക്കാർ ജോലിയിലേക്ക് മടങ്ങുന്നു. വിമാന സർവീസ് ആരംഭിച്ചതോടെ ആളുകൾ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് പാൻഡെമിക് സാഹചര്യം വിജയകരമായി കൈകാര്യം ചെയ്തതിന് കുവൈറ്റിലെ ഭരണ നേതൃത്വത്തെയും സർക്കാരിനെയും ജനങ്ങളെയും അഭിനന്ദിക്കുന്നതായി സിബി ജോർജ്ജ് പറഞ്ഞു. അതോടപ്പം ജാഗ്രത പാലിക്കുകയും കോവിഡുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും മാർഗനിർദ്ദേശങ്ങളും പാലിക്കുകയും വേണമെന്നും വാക്സിൻ എടുത്തിട്ടില്ലാത്തവർ ഉണ്ടെങ്കിൽ ഉടൻ വാക്സിൻ എടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കോവാക്സിൻ എടുത്ത് മടങ്ങാൻ സാധിക്കാതെ ഇന്ത്യയിൽ കുടുങ്ങിയവർ, ഉയർന്ന വിമാനക്കൂലി, എഞ്ചിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നഴ്സുമാരുടെ റിക്രൂട്ട്മെന്റ്, ഗാർഹിക തൊഴിലാളി പ്രശ്നങ്ങൾ തുടങ്ങിയ നിരവധി വിഷങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അംബാസിഡർ അറിയിച്ചു.
പ്രവാസികൾക്കുള്ള സംസ്ഥാന സർക്കാർ പദ്ധതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നോർക്ക മേധാവിയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ. ഇളങ്കോവൻ ഐഎഎസ്, സിഇഒ ഹരികൃഷ്ണൻ നന്പൂതിരി, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കൊളശ്ശേരി എന്നിവർ നോർക്ക പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. തുടർ ഓപ്പണ്‍ ഹൗസുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസി പദ്ധതികൾ പരിചയപ്പെടുത്തുമെന്ന് അംബാസിഡർ വ്യക്തമാക്കി.
ഇടനിലക്കാരില്ലാതെ എംബസിയുടെ ഇടനിലക്കാർ, പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികൾ എന്നീ വിഷയങ്ങളാണ് ഓപ്പണ്‍ ഹൗസിൽ ചർച്ച ചെയ്തത്. എംബസിയിലോ പാസ്പ്പോർട്ട് സേവന കേന്ദ്രങ്ങളിലോ ഇടനിലക്കാരോ ഏജന്റുമാരോ ഇല്ലെന്നും ഏത് പ്രയാസങ്ങൾക്കും എംബസി അധികൃതരുമായി ബന്ധപ്പെടാമെന്നും സിബി ജോർജ്ജ് വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് എംബസി ടീമുമായി നേരിട്ട് ബന്ധപ്പെടുന്നതിനായി മുഴുവൻസമായവും ലഭ്യമായ പതിനൊന്ന് വാട്ട്സ്ആപ്പ് നന്പറുകളാണ് നിലവിലുള്ളത്. രാജ്യത്ത് ഏത് ഇന്ത്യൻ പ്രവാസികൾക്കും തങ്ങളുടെ ഭാഷയിൽ പരാതികൾ ബോധിപ്പിക്കാമെന്നും പരാതികളിൽ ഉടൻ തന്നെ നടപടികൾ സ്വീകരിക്കുമെന്നും അംബാസിഡർ കൂട്ടിച്ചേർത്തു. പോലിസ് വെരിഫിക്കേഷൻ ആവശ്യമായതിനാൽ പാസ്പോർട്ട് പുതുക്കുനതിനായി കലാതാമസം ഉണ്ടാകുന്നുണ്ട്. പാസ്പോർട്ട് പുതുക്കുവനായി അപേക്ഷിക്കുന്നവർ അവസാന നിമിഷത്തിൽ പുതുക്കുന്നതിന് പകരം മൂന്നുമാസം മുന്‍പെങ്കിലും പുതിയ പാസ്പോർട്ടിന് അപേക്ഷിക്കണമെന്ന് അംബാസിഡർ ആവശ്യപ്പെട്ടു.
സലിം കോട്ടയിൽ