കുർബാനമദ്ധ്യേ നടത്തിയ സന്ദേശത്തിൽ " ലോകമാസകലം കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്പോൾ, കൂടുതൽ ദൈവവിശ്വാസവും സഹോദരസ്നേഹവും സഹായ മനോഭാവവും നാം' പ്രകടിപ്പിക്കാൻ തയാറാകണമെന്ന് ഉദ്ബോധിപ്പിച്ചു. വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥനയിലൂടെ ഈ എട്ടുനോന്പിൽ പങ്കുചേരുവാനും ആഗ്രഹസാഫല്യം നേടി സായൂജ്യമടയുവാനും ഈ പെരുനാൾ ആഘോഷം സഹായിക്കട്ടെയെന്ന് സാമുവേൽ അച്ചൻ ആശംസിച്ചു.
കാലം ചെയ്ത കാതോലിക്കാ മോറാൻ മോർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവായ്ക്കുവേണ്ടി ധൂപപ്രാർഥനയും, നിയുക്ത കാതോലിക്കയായി നാമകരണം ചെയ്തിരിക്കുന്ന ഡോ. മാത്യൂസ് മാർ. സേവേറിയോസ് തിരുമേനിക്കുവേണ്ടിയും പ്രത്യേക പ്രാർഥനയും നടത്തി.
പെരുനാളിനോടനുബന്ധിച്ചു, ദേവാലയത്തിനു ചുറ്റുമായി നടത്തിയ റാസയിൽ കൊടികളും മുത്തുക്കുടകളുമായി കുട്ടികളുംവിശ്വാസിസമൂഹവും പങ്കെടുത്തതും വർണശബളമായിരുന്നു.
ഒന്നരവർഷത്തെ കോവിഡ് പരിമിതികൾക്കു അവസാനമെന്നോണം, സാമൂഹ്യ അകലവും നിബന്ധനകളും പാലിച്ചുകൊണ്ട് സകുടുംബം പെരുനാളിൽ സംബന്ധിച്ചതിനു സഭാ അംഗങ്ങൾക്കും, പെരുനാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയതിന്, സാമുവേൽ വർഗീസ് അച്ചന് നന്ദിയും ചർച് സെക്രട്ടറി ജോണ് ചെറിയാൻ രേഖപ്പെടുത്തി.
ഉച്ചക്ക് 12.30 ന് നേർച്ചവിളന്പും സ്നേഹവിരുന്നും നടത്തിയതിനുശേഷം ഈ വർഷത്തെ അനുഗ്രഹീതമായ എട്ടുനോന്പും പെരുന്നാളും സമാപിച്ചു.
ഹമബ്ലെഴമബെ2021ീരേീ17.ഷുഴ
പി.പി. ചെറിയാൻ