വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ നാൽപത്തിയഞ്ചു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞുവരുന്പോൾ അഞ്ചു സംസ്ഥാനങ്ങളിൽ വർധിച്ചു വരികയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷൻ ഡിസീസ് ഡയറക്ടർ ഡോ. ആന്റണി ഫൗച്ചി ഞായറാഴ്ച അറിയിച്ചു.
കോറോണ വൈറസിനുമേൽ നാം പൂർണമായും വിജയം തേടി എന്ന പറയാറായിട്ടില്ലെന്നും അർഹരായ 68 മില്യണ്‍ അമേരിക്കക്കാർക്ക് ഇനിയും വാക്സിനേറ്റ് ചെയ്തിട്ടില്ലെന്ന് ഡോ. ഫൗച്ചി പറഞ്ഞു. വൈറസിന്റെ വ്യാപനം ഇപ്പോൾ കുറഞ്ഞുവെങ്കിലും വീണ്ടും തിരിച്ചുവരില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാൽപത്തിയഞ്ചു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനതോത് സാവകാശം കുറഞ്ഞുവരികയോ, വർധിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അഞ്ചു സംസ്ഥാനങ്ങളിൽ(മൊണ്ടാന, കൊളറാഡോ, മിനിസോട്ട, മിഷിഗണ്‍, പെൻസിൽവാനിയ) കഴിഞ്ഞവാരം 10 ശതമാനം വർധനവുണ്ടായിട്ടുള്ളത് നാം ഗൗരവമായി പരിഗണിക്കേണ്ടതാണ്.
വാഷിംഗ്ടണിൽ 52 ശതമാനം പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. ഇത് ശരാശരിയേക്കാൾ(56.4 ശതമാനം) കുറവാണ്. ഇപ്പോൾ അമേരിക്കയിൽ പ്രതിദിനം ശരാശരി 100,000തത്തിൽ കുറവാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് മരണവും ശരാശരി പ്രതിദിനം 1600 ആയി കുറഞ്ഞതായും ഫൗച്ചി പറഞ്ഞു.
പി.പി. ചെറിയാൻ
യുഎസിൽ കോവിഡ് കേസുകൾ കുറയുന്നു; അഞ്ചു സംസ്ഥാനങ്ങളിൽ വർധിക്കുന്നതായി ഫൗച്ചിം
11:07 PM Oct 11, 2021 | Deepika.com