5350 ഏററാ പാർക്ക് ഡ്രൈവിലുള്ള വീട്ടിലാണ് പോലീസ് വാറന്റുമായി എത്തിയത്. വാതിൽ മുട്ടിവിളിച്ചപ്പോൾ ഒരു സ്ത്രീ വന്ന് കതകുതുറന്നു. പ്രതി എവിടെയെന്ന് ചോദിക്കുന്നതിനിടയിൽ അകത്തുനിന്ന് പോലീസുകാർക്കെതിരെ നിരവധി തവണ നിറയൊഴിക്കുകയായിരുന്നു.
31 വർഷത്തെ സർവീസുള്ള ബിൽ ജെഫറി (54) എന്ന പോലീസുകാരൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ശരീരത്തിൽ നിരവധി ബുള്ളറ്റുകൾ തറച്ചു കയറി. വെടിയേറ്റ 20 വർഷം സർവീസുള്ള സർജന്റ് മൈക്കിൾ വാൻസിനെ (49) അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി.
ഗുരുതരാവസ്ഥ പിന്നിട്ടുവെന്നാണ് തിങ്കളാഴ്ച വൈകിട്ട് ഹൂസ്റ്റൻ പോലീസ് ചീഫ് ട്രോയ ഫിന്നർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാർട്ട്മെന്റിൽ ദീർകാലമായി സേവനം അനുഷ്ഠിക്കുന്ന ഇരുവരെ കുറിച്ചും ചീഫിനും സഹപ്രവർത്തകർക്കും വലിയ മതിപ്പായിരുന്നു.
സംഭവത്തിൽ ഹൂസ്റ്റണ്‍ മേയർ സിൽവസ്റ്റർ ടർണർ നടുക്കം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട പ്രതി ഡിയോണ്‍ ലഡറ്റ് (31) ആണെന്ന് തിരിച്ചറിഞ്ഞു. കുപ്രിസിദ്ധ കുറ്റവാളിയാണ് ഇയാൾ.
പി.പി. ചെറിയാൻ