വൻ പ്രതിഷേധ പ്രകടനം പ്രതീക്ഷിച്ചു കാപ്പിറ്റോളിൽ വ്യന്യസിച്ചിരുന്ന സൈനികരുടെ ആകെ എണ്ണത്തിലും കുറവ് പേർ മാത്രമാണ് പ്രകടനത്തിനായി എത്തിചേർന്നത്. ഇരുനൂറിനും മുന്നൂറിനും ഇടയിൽ ആളുകളാണ് പ്രകടനത്തിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകരും സുരക്ഷാപ്രവർത്തകരും കാപ്പിറ്റോളിൽ ദിവസങ്ങളായി ക്യാന്പടിച്ചിരുന്നു. ജനുവരി ആറിലെ സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഭരണകൂടം കർശന മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രസിഡന്റ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയവർ തന്നെയായിരുന്നു ഈ റാലിക്കും നേതൃത്വം നൽകിയത്. ഉച്ചക്കു ഒരുമണിയോടെ ആരംഭിച്ച പ്രകടനം ഒരുമണിക്കൂറിനുള്ളിൽ പിരിച്ചുവിട്ടു. യാതൊരു അനിഷ്ഠ സംഭവങ്ങളും ഇല്ലാതെ റാലി പരിവസാനിച്ചത് സൈനികർക്കും സുരക്ഷാ പ്രവർത്തകർക്കും വളരെ ആശ്വാസമായി.
റാലിക്കെതിരെ ശക്തമായ പ്രചരണം അഴിച്ചുവിട്ടതും, അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകുമോ എന്ന ഭയമാണ് ആളുകളെ അകറ്റി നിർത്തിയതെന്ന് ട്രംപ് പക്ഷം ആരോപിക്കുന്പോൾ, ട്രംപിന്റെ പഴയ പ്രതാപം നഷ്ടപ്പെടുന്നുവോ എന്ന ചോദ്യ ചിഹ്നമാണ് സാധാരണ വോട്ടർമാർ ഉയർത്തുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ