ഐക്യരാഷ്ട്രസഭാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചായോഗത്തിൽ എയ്മിലിൻ റോസ് തോമസാണ് നൂതന വീക്ഷണങ്ങളുടെ സാധ്യത വാഗ്മിത്വമാർന്ന് അവതരിപ്പിച്ചത്. കുട്ടികളുടെ അവകാശ സമിതിയുടെ യുഎൻ ചെയർമാൻ, അസോസിയേറ്റ് ഡയറക്ടർ, യൂണിസെഫിന്റെ ആഗോള മേധാവി, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി എന്നിവരായിരുന്നു ഉദ്ഘാടന യോഗത്തിലെ മറ്റു പ്രഭാഷകർ.
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സമിതി (സിആർസി) രണ്ട് വർഷത്തിലൊരിക്കൽ പൊതു ചർച്ചാ ദിനം നടത്താറുണ്ട്. ഈ വർഷത്തെ സമ്മേളനം സെപ്റ്റന്പർ 16നും 17നുമായിരുന്നു. കുട്ടികൾ, യുവാക്കൾ, നയരൂപീകരണ നേതാക്കൾ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത വിഷയത്തിൽ പ്രസംഗിക്കാനുള്ള അവസരമായിരുന്നു സമ്മേളനത്തിലെ മുഖ്യ കാര്യപരിപാടി. . ഇതര (സ്പെഷ്യൽനീഡ്) പരിചരണത്തിലുള്ള കുട്ടികൾ എന്നതായിരുന്നു ഈ വർഷത്തെ വിഷയം.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അസ്വാസ്ഥ്യമായ ന്ധകാർഡിയോഫാസിയോക്യുട്ടേനിയസ് സിൻഡ്രോം’ എന്ന അപൂർവ ജനിതകമാറ്റം മൂലം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയാണ് അവളുടെ സഹോദരൻ ഇമ്മാനുവൽ തോമസ്. പ്രത്യേക പരിചരണം ആവശ്യമുള്ള സഹോദരനെ ശുശ്രൂഷിക്കുന്നതിലൂടെ ആർജ്ജിച്ച ജീവിതാനുഭവങ്ങൾ, എയ്മിലിനെ കുട്ടികളുടെ അവകാശങ്ങൾക്കുള്ള ധീരയായ വക്താവാക്കി. കുട്ടികളുടെ ശബ്ദം കേൾക്കുന്നുവെന്ന് എയ്മിലിൻ ഉറപ്പുവരുത്തി. എയ്മിലിൻ അവളുടെ സ്കൂളിലെ ന്ധമോഡൽ യുണൈറ്റഡ് നേഷൻസിന്റെയും ’ ’സംവാദ ടീമുകളുടെയും’ സമർത്ഥയായ അംഗമാണ്.’’- ഉദ്ഘാടന പരാമർശങ്ങൾക്കായി എയ്മിലിനെ പരിചയപ്പെടുത്തിക്കൊണ്ട് കമ്മിറ്റി ചെയർപേഴ്സണ് മിക്കിക്കോ ഒടാനി പറഞ്ഞു.
എട്ടാം ക്ലാസിൽ പഠിക്കുന്പോൾ ഒരു ക്രിയേറ്റീവ് റൈറ്റിംഗ് കോളേജ് ക്രെഡിറ്റ് പ്രോഗ്രാമിൽ എയ്മിലിൻ പങ്കെടുത്തു. ഇംഗ്ലീഷ് അധ്യാപകർക്കും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുമൊപ്പം ഈ കോളേജ്തല കോഴ്സിൽ പങ്കെടുത്ത വളരെ ചെറുപ്പക്കാരിയായ വിദ്യാർഥിനിയെന്ന നിലയിൽ, പ്രൊഫസർമാർക്ക് എയ്മിലിന്റെ കർമവ്യഗ്രതയിൽ മതിപ്പു തോന്നി.
എയ്മിലിനാകട്ടേ, സ്വന്തം സഹോദരൻ ഇമ്മാനുവേലിനെക്കുറിച്ച്, അവന്റെ സ്പെഷ്യൽ കെയർ നീഡ്സിനെ അടിസ്ഥാനമാക്കി, ഒരു കവിത എഴുതിയിരുന്നു. ആ കവിതയുടെ മനോഹാരിത ന്യൂയോർക്കിലെ അഡെൽഫി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ പ്രൊഫസറായ ഡോ. പവൻ ആന്റണി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ മികച്ചതായി വിലയിരുത്തപ്പെട്ടു. സിആർസിയുടെ ചിൽഡ്രൻസ് അഡ്വൈസറി ടീമിലേക്ക് എയ്മിലിനെ നിർദ്ദേശിച്ചത് ഡോ. ആന്റണിയാണ്. നാമനിർദ്ദേശത്തെത്തുടർന്ന്, 19 രാജ്യങ്ങളെ പ്രതിനിധീകരിച്ച്, ലോകമെന്പാടുമുള്ള 250 അപേക്ഷകരിൽ നിന്ന് 30 അംഗങ്ങളിൽ ഒരാളായി എയ്മിലിൻ തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ ഉപദേശക ടീമിലെ അംഗമായി രണ്ട് വർഷമായി എയ്മിലിൻ പ്രവർത്തിച്ചു. അങ്ങനെയാണ് യുഎന്നിൽ അമേരിക്കൻ പ്രതിനിധിയായി കുട്ടികളുടെ അവകാശങ്ങൾ പ്രതിനിധീകരിച്ചു കൊണ്ട്, ബാലാവകാശ പ്രസംഗം മുഴക്കുവാൻ എയ്മിലിൻ തോമസ് നിയുക്തയായത്.
പാലാ (അവിമൂട്ടിൽ വീട്) സ്വദേശിയായ ജോസ് തോമസിന്റെയും മൂലമറ്റം (കുന്നക്കാട്ട് വീട്) സ്വദേശിയായ മെർലിൻ അഗസ്റ്റിന്റെയും മകളാണ് എയ്മിലിൻ. സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിത അധ്യാപകനായി ജോസ് തോമസ് ജോലി ചെയ്യുന്നു. ഫാർമ മേജർ ഫൈസർ ഇൻകോർപ്പറേഷനിൽ ഗ്ലോബൽ കംപ്ലയിൻസ് അസോസിയേറ്റ് ഡയറക്ടറാണ് മെർലിൻ അഗസ്റ്റിൻ. ഫിലഡൽഫിയയിൽ സ്ഥിരതാമസം.
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സമിതി (സിആർസി) ഈ വർഷത്തെ സമ്മേളനം സെപ്റ്റംബർ 16 നു നടന്നപ്പോൾ, ആ യോഗത്തിലെ പ്രാരംഭ പരാമർശങ്ങൾ അവതരിപ്പിക്കുന്നതിന് എയ്മിലിൻ തിരഞ്ഞെടുത്ത വസ്ത്രധാരണം ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ളതായിരുന്നു
കേരളത്തെക്കുറിച്ച് എയ്മിലിന് പറയാനുള്ളത് ഇതാണ്: ന്ധഎനിക്ക് കേരളത്തെ ശരിക്കും ഇഷ്ടമാണ്, എന്റെ കുടുംബത്തെ മുഴുവനും കാണാനും എന്റെ മലയാളം ഭാഷാ വൈദഗ്ദ്ധ്യം വീണ്ടെടുക്കാനും കേരളം സഹായിക്കുന്നു. 2019 ലെ കേരള സന്ദർശന വേളയിൽ, ഞാൻ കേരളത്തിലെ ചില സ്കൂളുകളിലും കോളേജുകളിലും വൈകാരിക ബുദ്ധിയെക്കുറിച്ച് സംസാരിച്ചു. സംസ്ഥാനത്തെ ആത്മഹത്യാ നിരക്കുകളിൽ നമ്മൾ പരിഭ്രാന്തരായതിനാൽ ആ വിഷയം തിരഞ്ഞെടുത്തു.ഒരിക്കൽ ഇന്ത്യയിലേക്ക് വന്ന് കുട്ടികളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- എയ്മിലിൻ പറയുന്നു.
റിപ്പോർട്ട്: പിഡി ജോർജ് നടവയൽ