തൃപ്പൂണിത്തുറ: കോണോത്തുപുഴ പുനരുദ്ധാരണത്തിന് പുതിയ ഭരണാനുമതി ലഭിച്ചു. പുതുക്കിയ അനുമതിയിൽ നെടുങ്ങാപ്പുഴ പാലം നിർമാണം ഒഴിവാക്കിയാണ് പുനരുദ്ധാരണം നടക്കുക.
പുനരുദ്ധാരണത്തിന് 2022ൽ 26കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും അതിൽ ജിഎസ്ടി 12 ശതമാനമായിരുന്നു ഉൾപ്പെട്ടിരുന്നത്. എന്നാൽ പുതുക്കിയ ജിഎസ്ടി 18 ശതമാനമായതോടെ പുനരുദ്ധാരണത്തിന്റെ എസ്റ്റിമേറ്റ് തുക 35 കോടിയായി ഉയർന്നിരുന്നു. ഇതേത്തുടർന്ന് മുൻപ് അനുവദിച്ച എസ്റ്റിമേറ്റ് തുകയായ 26 കോടിയിൽ ജോലികൾ നടത്താൻ വേണ്ടി പുനരുദ്ധാരണം രണ്ട് ഫേസുകളിൽ 18 കോടി, 8 കോടി രൂപ വീതം തിരിച്ച് നെടുങ്ങാപ്പുഴ പാലം ഒഴിവാക്കി അനുമതി നൽകുകയായിരുന്നു.
കോണോത്തുപുഴ പുനരുദ്ധാരണം സംബന്ധിച്ച് കെ. ബാബു എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് ഇക്കാര്യമറിയിച്ചത്. പുത്തൻകാവ് മുതൽ വെട്ടുവേലിക്കടവ് വരെ 17 കിലോമീറ്റർ ദൂരത്തിലാണ് പുഴ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത്.
കോണോത്തുപുഴ പുനരുദ്ധാരണത്തിന് പുതിയ ഭരണാനുമതി
12:41 AM Feb 09, 2023 | Deepika.com