കാട്ടാക്കട : ഇരുന്പു പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വിളപ്പിൽശാല മരത്തകടിയിൽ ബിനോയിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കട്ടയ്ക്കോട് കരിയംകോട് തകിടി കിഴക്കുംകര വീട്ടിൽ വിഷ്ണു (31) ആണ് പിടിയിലായത്. ഡിസംബർ 25 ന് ഉച്ച കഴിഞ്ഞ് 2.30നാണ് സംഭവം. അറസ്റ്റിലായ പ്രതി അടക്കമുള്ളവർക്കെതിരേ ബിനോയി മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് ഫോണിലൂടെ ബിനോയിയെ മരത്തതകിടിയിൽ വിളിച്ചു വരുത്തി ആക്രമിച്ചതെന്നു പോലീസ് പറയുന്നു.
മരത്തകടിയിൽ സുഹൃത്തുക്കളുമായി എത്തിയ ബിനോയിയെ ഇരുമ്പു പൈപ്പു കൊണ്ട് തലയ്ക്കടിച്ച് മാരകമായി മുറിവേൽപ്പിക്കുകയായിരുന്നു. അതിനിടെ വാളുകൊണ്ട് കഴുത്തിന് വെട്ടി. ഇതു കാരണം ബിനോയിയുടെ വലതു കൈപ്പത്തിയിലെ വിരലുകൾ പൊട്ടി. വിളപ്പിൽശാല പോലീസ് ഇൻസ്പെക്ടർ എൻ. സുരേഷ്കുമാറിന്റെ നേത്യത്വത്തിൽ എസ്ഐ ആശിഷ്. എഎസ്ഐ ആനന്ദ കുട്ടൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
കൊലപാതക ശ്രമം: പ്രതി പിടിയിൽ
11:59 PM Feb 08, 2023 | Deepika.com