വിഷ്വക് സേനന്‍റെ പുതിയ വിഗ്രഹം നിർമിക്കുന്നു; ദർശന സമയത്തിൽ മാറ്റം

11:57 PM Feb 08, 2023 | Deepika.com
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷ്വക് സേനന്‍റെ പഴയ വിഗ്രഹം മാറ്റുകയും പുതിയ വിഗ്രഹം നിർമാണം ആരംഭിക്കുകയും ചെയ്യുന്നതിനാൽ ഇന്നും നാളെയും ദർശന സമയത്തിൽ മാറ്റം.
ഇന്നും നാളെയും രാവിലെ ഏഴുവരെ പതിവ് ദർശനം കഴിഞ്ഞാൽ 10.30 മുതൽ മാത്രമേ ദർശനമുണ്ടാകൂ. രാവിലെ 8.30 മുതലുള്ള ദർശനം റദ്ദാക്കി.
അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്ത് 300 വർഷം മുന്പ് നിർമിച്ച വിഷ്വക് സേന വിഗ്രഹത്തിന് കേടുപാടുണ്ടായതിനാലാണ് പുതിയ വിഗ്രഹം നിർമിക്കുന്നത്. വിഗ്രഹ നിർമാണത്തിനായി കരിങ്ങാലി തടി ഉൾപ്പെടെ എത്തിച്ച് എണ്ണത്തോണിയിലിട്ടു. നാളെ രാവിലെ 9.30-നും 10.25 നും ഇടയിലെ മുഹൂർത്തത്തിൽ ബാലാലയ പ്രതിഷ്ഠ നടത്തും. മൂല വിഗ്രഹത്തിലെ ചൈതന്യം ആവാഹിച്ച് താത്കാലികമായി ഒരിടത്തേക്കുമാറ്റുന്ന ചടങ്ങാണിത്.
കടുശർക്കര യോഗത്തിൽ നിർമിച്ച മൂലവിഗ്രഹം ക്ഷേത്രത്തിലെ വലിയ ഗണപതി ഹോമപ്പുരയിലെ ഹോമകുണ്ഡത്തിൽ ദഹിപ്പിക്കും. ശ്രീകോവിൽ സമുച്ചയത്തിനുള്ളിൽ ഒറ്റക്കൽ മണ്ഡപത്തിൽ നിന്നിറങ്ങി വരുന്പോൾ അകത്തെ മുറിയിൽ കൈയിൽ ശംഖ്, ചക്രം, ദണ്ഡ് എന്നിവയോടെ വരമുദ്രയിൽ താമരയിലാണ് വിഷ്വക് സേനൻ ഇരിക്കുന്നത്. ശ്രീകോവിലിൽ യോഗ ചെയ്ത് ശയിക്കുന്ന മുഖ്യദേവന് സമർപ്പിക്കാൻകൊണ്ടുപോകുന്ന ഏതൊരു വസ്തുവും വിഷ്വക് സേനനെ കാണിച്ചശേഷമാണ് ശ്രീകോവിലിലേക്കു കൊണ്ടുപോകുന്നത്.
ക്ഷേത്രത്തിലെ നിത്യനിദാന കണക്ക് മേൽ ഉദ്യോഗസ്ഥനെ ബോധിപ്പിക്കുന്നത് വിഷ്വക് സേനനു മുന്നിൽവച്ചാണ്. ശ്രീകോവിലിലെ മുഖ്യദേവന്‍റെ അനന്തശയന വിഗ്രഹത്തിന്‍റെ കേടുപാടുകൾ ആദ്യഘട്ടത്തിൽ പരിഹരിച്ചിരുന്നു.