വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിന് ശാശ്വത പരിഹാരം കാണണം : താലൂക്ക് വികസന സമിതി

01:05 AM Feb 08, 2023 | Deepika.com
ആലത്തൂർ: വിളവെടുപ്പ് അടുക്കാറായ സമയത്ത് വന്യമൃഗങ്ങൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാൻ ആവശ്യമായ ഫണ്ട് വിലയിരുത്തി ശാശ്വത പരിഹാരം കാണണമെന്ന് ആലത്തൂർ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
തെരുവുനായ ശല്യം കുറയ്ക്കുന്നതിന് അടിയന്തരമായി പദ്ധതികൾ നടപ്പിലാക്കുക, ഖരമാലിന്യങ്ങൾ ശേഖരിക്കുന്പോഴും സംസ്കരിക്കുന്പോഴും ദുർഗന്ധം പരത്തുന്നത് ഒഴിവാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുക, ഒന്നാം വിള നെല്ല് സംഭരണ തുകയുടെ വിതരണം ഉടൻ പൂർത്തിയാക്കുക, ഡയാന- ചുവട്ടുപാടം റോഡ് ഇരുന്നു പോയത് നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
തഹസിൽദാർ (ഭൂരേഖ) ആർ. മുരളി മോഹൻ സ്വാഗതം പറഞ്ഞു.
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ദേവദാസ് അധ്യക്ഷനായി.
താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി. ജയചന്ദ്രൻ നന്ദി പറഞ്ഞു.