നെല്ലിക്കുഴി പഞ്ചായത്തിൽ ആറാം വാർഡംഗം രാജിവച്ചു

12:41 AM Feb 08, 2023 | Deepika.com
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ആറാം വാർഡംഗം ബിജെപിയിലെ സനൽ പുത്തൻപുരയ്ക്കൽ രാജിവച്ചു. ഇന്നലെ വൈകുന്നേത്തോടെ പഞ്ചായത്ത് സെക്രട്ടറി മുൻപാകെയാണ് രാജികത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് സനൽ പറഞ്ഞു. പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ നിന്നുള്ള അംഗത്തിന്‍റെ രാജി ബിജെപിക്ക് തലവേദനയായി.
പഞ്ചായത്തിൽ അഞ്ച്, ആറ്, ഏഴ് വാർഡുകളിൽ ബിജെപി അംഗങ്ങളാണ് വിജയിച്ചത്. വിദേശത്ത് ജോലയ്ക്കായി അഞ്ച് മാസത്തിനകം പോകേണ്ടിവരുമെന്നതിനാലാണ് രാജിവച്ചതെന്ന് സനൽ പറഞ്ഞു. പട്ടികജാതി സംവരണ വാർഡിൽ ശക്തമായ ത്രികോണ മത്സരത്തിലൂടെ 194 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സനൽ വിജയിച്ചത്. പാർട്ടി നേതൃത്വവുമായി ആലോചിച്ചിരുന്നുവെന്നും സനൽ പറഞ്ഞു. സാന്പത്തിക ബുദ്ധിമുട്ട് കാരണം വിദേശത്ത് ജോലിക്ക് പോകുന്നതിന് രാജിവയ്ക്കുകയാണെന്ന് സൂചന തന്നിരുന്നതായി മണ്ഡലം പ്രസിഡന്‍റ് ജയകുമാർ വെട്ടിക്കാടൻ പറഞ്ഞു. എന്നാൽ രാജിവച്ചത് പാർട്ടി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്നും വ്യക്തമാക്കി. പാർട്ടിയുമായി യാതൊരുവിധ പ്രശ്നവും ഇല്ലെന്ന് സനൽ പറഞ്ഞു. ഇതോടെ ആറാം വാർഡിൽ ഏതാനും മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.