കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസും പിന്നാലെ ഉയർന്ന ശിശുക്കടത്ത് ആരോപണവും സൂപ്രണ്ടിനെ പുറത്താക്കി വിജിലൻസ് അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
മെഡിക്കൽ സൂപ്രണ്ട് ഗണേഷ് മോഹനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിനെതിരെ ഉയർന്ന ഗുരുതര ആരോപണം ജനന സർട്ടിഫിക്കറ്റ് കേസായി തീർക്കാനാണ് ശ്രമിക്കുന്നത്. പോലീസിനോട് കൂടുതൽ അന്വേഷണം വേണ്ടെന്ന് ഉന്നതരുടെ നിർദേശമുണ്ട്. സൂപ്രണ്ടിന്റെ ഓഫീസിലെ താൽക്കാലിക ജീവനക്കാരനെ പ്രതിയാക്കി നിർദേശം നൽകിയ ഗണേഷ് മോഹനെ രക്ഷിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് കളമശേരി ബ്ലോക്ക് പ്രസിഡന്റ് അൻവർ ഞാക്കട അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, ജിന്റോ ജോൺ, എം.എ. വഹാബ്, അഷ്കർ പനയപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
സൂപ്രണ്ടിനെ പുറത്താക്കി വിജിലൻസ് അന്വേഷണം നടത്തണം: മുഹമ്മദ് ഷിയാസ്
12:39 AM Feb 08, 2023 | Deepika.com