എട്ടു പേർക്കെതിരെ കേസെടുത്തു

11:24 PM Feb 07, 2023 | Deepika.com
കാട്ടാക്കട: അശ്ലീല വെബ്സൈറ്റിൽ യുവതിയുടെ ഫോട്ടോ അപ് ലോഡ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഒന്നിനു നൽകിയ പരാതിയിൽ കാട്ടാക്കട പോലീസ് ഇന്നലെ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തുടർന്നാണ് യുവതിയുടെ പരാതിയിലുള്ള എട്ട് പേർക്കെതിരെ കേസെടുത്തത്. ഇതിന്‍റെ റിപ്പോർട്ട് സൈബർ സെല്ലിനും കൈമാറി.
എന്നാൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കാട്ടാക്കട എസ്എച്ച്ഒക്കെതിരെ ഇരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് സ്പെഷൽ സെൽ എസ്പിക്ക് ഡിജിപി നിർദേശം നൽകി. പരാതി നൽകി അഞ്ചുദിവസത്തിനുശേഷം പ്രതിയായ യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയെന്നും തുടർന്ന് എസ്എച്ച്ഒ കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റിൽ അപ് ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നും മെസേജുകൾ വന്നു.
വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിക്കുകയുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ ഫോട്ടോ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയുമായിരുന്നു. ജനുവരി 31ന് സൈബർ പോലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പോലീസിലും യുവതി പരാതി നൽകി. സംശയമുള്ള ആളിന്‍റെ പേരും ഫോൺ നമ്പരുമടക്കമാണ് പരാതി നൽകിയത്. അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്എച്ച്ഒ ആറാം തീയതി പ്രതിയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തിയ ശേഷം പരാതി ഒത്തുതീർക്കാൻ നിർബന്ധിക്കുകയായിരുന്നു. ഒത്തു തീർപ്പിന് തയാറല്ലെന്ന് അറിയിച്ച യുവതി പിന്നീട് തിരുവനന്തപുരം റൂറൽ എസ്പിക്ക് പരാതി നൽകി. ഈ പരാതി അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.