കോയമ്പത്തൂര്‍: കുനിയമുത്തൂര്‍ സെന്റ് മാര്‍ക്സ് ഇടവക ദേവാലയത്തില്‍ 44-ാം സംയുക്ത തിരുനാളിന് തുടക്കമായി. ഇന്നലെ വൈകുന്നേരം 5.30ന് ആരാധനയും തുടര്‍ന്ന് കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. ടോമി പുന്നത്താനത്ത് കാര്‍മികത്വം വഹിച്ചു. ഇന്ന് വൈകുന്നേരം 5.30ന് ആരാധനയും തുടര്‍ന്ന് വൈകുന്നേരം ആറിന് ഫാ. തോമസ് ഉഴത്തുവാല്‍ കുര്‍ബാനയും അര്‍പ്പിക്കും.
നാളെ വൈകുന്നേരം 5.30ന് ആരാധനയും തുടര്‍ന്നുള്ള ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് രാമനാഥപുരം കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് പുത്തൂര്‍ കാര്‍മികത്വം വഹിക്കും. വ്യാഴാഴ്ച വൈകുന്നേരം 5.30ന് തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോണ്സണ് വീപ്പാട്ടുപറമ്പില് കാര്‍മികത്വം വഹിക്കും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ആരാധനയും തുടര്‍ന്ന് ആറിന് ഫാ. മനോജ് മാത്യു ദിവ്യബലിയും അര്‍പ്പിക്കും.
ശനിയാഴ്ച രാവിലെ ആറിന് ആരാധനയും 6.30ന് കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. സജീവ് ഇമ്മട്ടി കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ അമ്പ് പന്തലിലേക്ക് എഴുന്നള്ളിക്കുന്നു. അമ്പുകള്‍ വെഞ്ചരിച്ച് കുടുംബ യൂണിറ്റുകളിലേക്ക് നല്‍കും.
വൈകുന്നേരം 7.30ന് അമ്പ് സമാപനം പള്ളിയില്‍. പ്രധാന തിരുനാള്‍ ദിനമായ 12 ന് വൈകുന്നേരം ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ഡെറിന്‍ പള്ളിക്കുന്നത്ത് കാര്‍മികത്വം വഹിക്കും.
ഫാ. ലാലു ഓലിക്കല്‍ തിരുനാള്‍ സന്ദേശവും ഫാ. ചാള്‍സ് ചിറമ്മേല്‍ സഹകാര്മികനുമാകും.
ആറ് മണിക്ക് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷിണവും 7.30ന് ദിവ്യകാരുണ്യ ആശിര്‍വാദം ഫാ. പീറ്റര്‍ ജോണ്‍ നല്‍കും. തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനവും ഉണ്ടാകും.
13ന് വൈകുന്നേരം ആറിന് മരിച്ചവര്‍ക്കു വേണ്ടിയുള്ള റാസ കുര്‍ബാനയ്ക്ക് ഫാ. മാര്ട്ടിന് പട്ടരുമഠം, ഫാ. അമല്‍ പാലാട്ടി, ഫാ. ജോണ്സണ് വലിയപാടത്ത് എന്നിവര്‍ കാര്‍മികരാവും.
ഇടവക വികാരി ഫാ. ജെയ്സണ്‍ ചോതിരക്കോട്ടിന്റെയും, കൈക്കാരന്മാരായ ലോനച്ചന് ആലപ്പാട്ട്, ടോമി ഒലക്കേങ്കില്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എല്‍.സെബാസ്റ്റ്യന്‍ എന്നിവരുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് തിരുനാളിന് ഒരുക്കിയിരിക്കുന്നത്.
കുനിയമുത്തൂര്‍ സെന്റ് മാര്‍ക്സ് ഇടവക തിരുനാള്‍ 11, 12 തീയതികളിൽ
12:03 AM Feb 07, 2023 | Deepika.com