കൊച്ചി: പിടിഎയുടെ പേരില്‍ പണപ്പിരിവ് നടത്തുന്നുവെന്നാരോപിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ അയ്യപ്പൻകാവ് എസ്എൻഎച്ച്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. മൊബൈല്‍ ഫോണ്‍ സ്കൂളില്‍ കൊണ്ടുവരുന്ന വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് 1000 രൂപ നിര്‍ബന്ധിത പിടിഎ ഫണ്ട് ഈടാക്കിയെന്നാണ് ആക്ഷേപം. ഓഫീസില്‍ നിന്നിറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതോടെ കെഎസ്യു പ്രവര്‍ത്തകര്‍ പ്രസിന്സിപ്പലിനെ ഉപരോധിക്കുകയായിരുന്നു.
രണ്ടു വിദ്യാര്‍ഥിനികളുടെ കൈയില്‍ നിന്ന് പ്രിന്‍സിപ്പൽ ഫോണ്‍ പിടിച്ചെടുത്തിരുന്നു. കുട്ടികളുടെ മാതാപിതാക്കളെത്തി ക്ഷമാപണം നടത്തിയിട്ടും പ്രിന്‍സിപ്പല്‍ വീട്ടുവീഴ്ചയ്ക്ക് തയാറായില്ലെന്നും പറയുന്നു. തുടര്‍ന്നാണ് കെഎസ്യു പ്രവര്‍ത്തകര്‍ ഇടപെട്ടത്.സംഭവം അറിഞ്ഞെത്തിയ പോലീസിന്റെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് ഉപാധികളില്ലാതെ ഫോണ്‍ വിട്ടുകൊടുക്കാന്‍ പ്രിന്‍സിപ്പല്‍ തയാറായി. വിദ്യാര്‍ഥികള്‍ക്കിടയില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വ്യാപകമായതോടെ അധ്യാപകരും പിടിഎ പ്രതിനിധികളും ചേര്‍ന്ന് സ്കൂളില്‍ മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്നത് വിലക്കിയിരുന്നു. ലംഘിക്കുന്നവരില്‍ നിന്ന് പിടിഎ ഫണ്ട് ഈടാക്കാനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈന്‍ ആവശ്യപ്പെട്ടതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.
ഉപരോധത്തിന് ആനന്ദ് കെ. ഉദയന്‍, അഡ്വ. സഫല്‍ വലിയവീടന്‍, നയന്‍ സോളമന്, ഹെയിന്‍സ് കനീഷ്, രാജീവ് പാട്രിക്, അഡ്വ. മുഹമ്മദ് ഹസീബ് എന്നിവര്‍ നേതൃത്വം നല്കി.
കെഎസ്യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു
11:53 PM Feb 06, 2023 | Deepika.com