കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വൃദ്ധയുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ബൈക്കില്‍ രക്ഷപ്പെട്ട അഞ്ചാമന് സംസ്ഥാനം വിട്ടതായി പോലീസിനു സൂചന ലഭിച്ചു.
ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം റിമാന്‍ഡിലുളള മറ്റു നാലുപേരെയും ഇന്ന് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചേക്കും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായകമായ പല വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം.
കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ബിദാര്‍ ചിദ്രി റോഡ് ബദ്രോദിന്‍ കോളനിയില്‍ അസദുള്ള അഫ്സല് അലി ഖാന്(33), കര്‍ണാടക ബിദാര്‍ ചിദ്രി റോഡ് ഹസൈനി കോളനി ടക്കി അലി(41), ഹ്സൈനി കോളനി മുഹമ്മദ് അല്‍(22), അസകര്‍ അല്‍(41) എന്നിവരാണ് റിമാന്‍ഡിലുള്ളത്. കഴിഞ്ഞ 16ന് സൗത്ത് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റോഡിലാണ് മരട് സ്വദേശിനിയായ വൃദ്ധയുടെ സ്വര്‍ണം മോഷ്ടിച്ചത്. ഭീഷണിപ്പെടുത്തി മാലയും വളയും മോതിരവും ഊരിവാങ്ങിയ ശേഷം സംഘം സ്ഥലംവിടുകയായിരുന്നു. പിന്നീട് തൃശൂരിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തി. മറ്റൊരു കവര്‍ച്ച ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് ഇവര്‍ എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.
പോലീസ് ചമഞ്ഞ് കവർച്ച; അഞ്ചാമന് സംസ്ഥാനം വിട്ടതായി സൂചന
11:51 PM Feb 06, 2023 | Deepika.com