കാറും സ്വര്‍ണവും പണവും തട്ടിയ കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും

11:51 PM Feb 06, 2023 | Deepika.com
കൊച്ചി: എഴുപുന്ന സ്വദേശിയെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി കാറും സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും. ഫോര്‍ട്ട്‌കൊച്ചി സ്വദേശികളായ അല്‍ത്താഫ്, ഇജാസ്, ക്രിസ്റ്റി എന്നിവരെയാണ് പിടിച്ചുപറിക്കുറ്റത്തിനും കുറ്റകരമായ ഗൂഢാലോചനയ്ക്കും അഞ്ചുവര്‍ഷം വീതം കഠിനതടവിനും പതിനയ്യായിരം വീതം പിഴയ്ക്കും ഭീഷണിപ്പെടുത്തി പണം തട്ടിയതിനും അതിക്രമിച്ചുകയറിയതിനും മൂന്നു വര്‍ഷം വീതം കഠിനതടവിനും പതിനായിരം രൂപവീതം പിഴയ്ക്കും കോടതി ശിക്ഷിച്ചത്.
ഫോര്‍ട്ടുകൊച്ചിയിലുള്ള ഗുഡ് ഷെപ്പേര്‍ഡ് ഹോം സ്‌റ്റേയില്‍ അതിക്രമിച്ചു കയറി എഴുപുന്ന സ്വദേശിയുടെയും അയാളുടെ പെണ്‍സുഹൃത്തിന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കാറും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും നിരന്തരം ഭീഷണിപ്പെടുത്തി 31,000 രൂപ തട്ടിയെടുത്തെന്നുമാണ് കേസ്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനക്കേടുമൂലം പരാതി നല്‍കാന്‍ തയാറായിരുന്നില്ലെങ്കിലും പ്രതികളുടെ ഭാഗത്തുനിന്ന് പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണി ഉണ്ടായതിനെതുടര്‍ന്ന് എഴുപുന്ന സ്വദേശിയായ യുവാവ്, ഫോര്‍ട്ട്‌കൊച്ചി പോലീസിനെ സമീപിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന പെണ്‍സുഹൃത്ത് വിചാരണവേളയില്‍ കൂറുമാറിയെങ്കിലും പരാതിക്കാരന്‍റെ മൊഴിയുടെയും ഇലക്ട്രോണിക് തെളിവുകളുടെയും മറ്റു സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്.