കൊക്കയാർ നിരവുപാറയിൽ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികൾ; സ്ഥിരീകരിക്കാതെ വനംവകുപ്പ്

10:38 PM Feb 06, 2023 | Deepika.com
കൊക്കയാര്‍: പഞ്ചായത്തിന്‍റെ ജനവാസ മേഖലകളായ കനകപുരം, വെംബ്ലി നിരവുപാറ എന്നിവിടങ്ങളിൽ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികൾ.
പഞ്ചായത്തംഗം സഞ്ചിത് ശശി ഞായറാഴ്ച രാത്രിയിലാണ് കാട്ടുപോത്തിനെ ആദ്യം കാണുന്നത്. യാത്രയ്ക്കിടയിൽ സഞ്ചിത് റോഡരികിൽ കാട്ടുപോത്തിനെ തൊട്ടടുത്ത് കണ്ടതോടെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇന്നലെ രാവിലെ ഏഴോടെ നിരവുപാറയിലെ സ്വകാര്യതോട്ടത്തില്‍ ജോലിക്കെത്തിയ വെംബ്ലി സ്വദേശി കുര്യനാണ് കാട്ടുപോത്തിനെ കണ്ടത്. രാവിലെ തോട്ടത്തിലൂടെ നടന്നുനീങ്ങിയ കാട്ടുപോത്ത് സമീപത്തെ പുരയിടത്തിലേക്ക് പോയതായും വലിയ തൂക്കം വരുന്ന പോത്താണിതെന്നും ഇദ്ദേഹം പറയുന്നു.
രണ്ടിടത്ത് കാട്ടുപോത്തിനെ കണ്ടതോടെ മേഖലയിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. മേഖലയിൽ കാട്ടുപന്നിയുടെയും കുറുക്കന്‍റെയും ശല്യം രൂക്ഷമാണ്. എന്നാൽ, മുന്പ് ഇവിടെ കാട്ടുപോത്തിന്‍റെ സാന്നിധ്യം ഉണ്ടായിട്ടില്ല.
കുറ്റിപ്ലാങ്ങാട് ഫോറസ്റ്റ്‌ സ്റ്റേഷനില്‍നിന്നു വനപാലകരെത്തി അന്വേഷണം നടത്തി. കാട്ടുപോത്തിന്‍റേതെന്നു കരുതുന്ന കാല്‍പ്പാടുകളും പരിശോധിച്ചു. എന്നാല്‍, ഇത് കാട്ടുപോത്തിന്‍റെതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
കാട്ടുപോത്തുകൾ ഉറുമ്പിക്കര - കല്‍തൊട്ടിഭാഗത്തുനിന്നു വന്നതാകാമെന്നാണ് നാട്ടുകാരുടെ പ്രാഥമിക നിഗമനം.