കോട്ടയം: സംസ്ഥാന ബജറ്റില്‍ ലോട്ടറിത്തൊഴിലാളികളെ അവഗണിച്ചതില്‍ പ്രതിഷേധം വ്യാപകം. സംസ്ഥാന ഖജനാവിലേക്ക് കോടികളുടെ ലാഭം ഉണ്ടാക്കി നല്കുന്ന ലോട്ടറിത്തൊഴിലാളികളെ ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചതായി ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.
ലോട്ടറിത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണ പദ്ധതിയും ചികിത്സാ ഇന്‍ഷ്വറന്‍സ് പദ്ധതികളും നടപ്പിലാക്കണമെന്ന് തൊഴിലാളി സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും ഇതു പരിഗണിക്കാന്‍ പോലും ധനമന്ത്രി തയാറായില്ല. ഭിന്നശേഷിക്കാരും രോഗബാധിതരുമായ ലക്ഷക്കണക്കിന് ലോട്ടറിത്തൊഴിലാളികളാണ് ഇതിലൂടെ അവഗണിക്കപ്പെട്ടത്. യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാരുണ്യ ബനവലന്റ് സ്കീം ഉള്‍പ്പെടെ ഇടതു സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് കേരള ഭാഗ്യക്കുറിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടി ആരംഭിക്കാന്‍ ഐഎന്‍ടിയുസി തീരുമാനിച്ചതായി ഫിലിപ്പ് ജോസഫ് പറഞ്ഞു. യോഗത്തില്‍ ഭാരവാഹികളായ പി.വി. പ്രസാദ്, കെ.എം. ശ്രീധരന്, കൈരളി റാഫി ചന്ദ്രിക ഉണ്ണികൃഷ്ണന്, നന്തിയോട് ബഷീര്‍, എം.സി. തോമസ്, ഒ.ബി. രാജേഷ്, കെ. ദേവദാസ്, അനില്‍ ആനയ്ക്കനാട്, കെ.എ. മുഹമ്മദ് ബഷീര്‍, ടി.എസ്. അന്‍സാരി, ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബജറ്റില്‍ ലോട്ടറിത്തൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധം
11:15 PM Feb 04, 2023 | Deepika.com